Tuesday, December 22, 2020

അഭയ കേസ്സും ഞാനും

 

അഭയ കേസ്സും ഞാനും

28 വർഷത്തിനുശേഷം സിസ്റ്റർ അഭയ കേസ്സിൽ വിധി വന്നു. പ്രതികൾ കുറ്റക്കാർ. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. രണ്ടുവർഷം മുമ്പാണ് ഞാൻ മറുനാടൻ മലയാളിക്കുവേണ്ടി ഈ കേസ്സിന്റെ പിന്നിലുള്ള അജയ്യനായ ദൈവത്തിന്റെ വക്കീലായ ജോമോൻ പുത്തൻപുരക്കലിന്റെ അഭിമുഖം എടുത്തത്. ഒരാഴ്ച മുമ്പ് ജോമോൻ പുത്തൻപുരക്കൽ എനിക്ക് അയച്ചുതന്ന അഭയകേസ്സിന്റെ നാൾവഴികൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

സിസ്റ്റർ അഭയ കൊലക്കേസിൽ നീതിക്കു വേണ്ടി നിരന്തരം  നിയമ പോരാട്ടം നടത്തിയതിന്റെ  ഇതുവരെയുള്ള ചരിത്ര നാൾവഴികൾ ജോമോൻ പുത്തൻപുരക്കലിന്റെ ദൃഷ്ടിയിൽ. 

കേസ്സിന്റെ ഉത്ഭവം

കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയായ സിസ്റ്റർ അഭയ  (21).1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ അഭയയുടെ മൃതദേഹം കാണപ്പെട്ടു.കോട്ടയം ജില്ലയിലെ അരീക്കരയിൽ അയിക്കരകുന്നേൽ  തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ.അച്ഛൻ തോമസും 'അമ്മ ലീലാമ്മയും നാലു വർഷം മുൻപ് മരിച്ചു .കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പോലീസിന്റെ ശ്രമത്തിനെതിരെ 1992 മാർച്ച് 31ന്  കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്റും,ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതിനെ തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങൾ നടത്തി.ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച്  ഒമ്പതര മാസവും അന്വേഷിച്ചു.1993 ജനുവരി 30 ന് കോട്ടയം ആർ.ഡി. കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് നൽകി.

അഭയ കേസ്സ് സിബിഐ ക്ക്

ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നതിന് എട്ടു മാസം മുൻപ് 1992 മെയ് 15 ന് കോട്ടയം PWD റെസ്റ്റ് ഹൗസിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ നേരിൽ കണ്ട് ജോമോൻ പുത്തൻപുരയ്ക്കൽ സിസ്റ്റർ അഭയയുടെ മരണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.അഭയ ക്കേസ് സിബിഐ ക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.പിന്നീട് മൂന്നു ദിവസം കഴിഞ്ഞ 1992 മെയ് 18ന് നിവേദനത്തിൽ സിബിഐ അന്വേഷണ ശുപാർശ ചെയ്തു കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു.

സിസ്റ്റർ ബെനികാസിയ പയസ് ടെൻത് കോൺവെന്റുമായോ  ക്നാനായ കത്തോലിക്കാ സഭയയുമായി ബന്ധമില്ലാത്ത ആലുവായിലെ മൗണ്ട് കാർമൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസിയ അഭയയുടെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനത്തിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ 1992 ജൂൺ ഒന്നാം തീയതി സിബിഐ അന്വേഷണം പരിഗണിച്ച് കൊണ്ട് ഉത്തരവ് ഇട്ടിരുന്നു.അഭയ ക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംഘടനകളും വ്യക്തികളും ഉൾപ്പെടെ 34 സംഘടനകൾ സംസ്ഥാന സർക്കാറിന് നിവേദനം നൽകിയതിന്റെ പകർപ്പ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ 2009 സെപ്റ്റംബർ 23 ലെ ഉത്തരവ് പ്രകാരം ആഭ്യന്തര സെക്രട്ടറി നിവേദനങ്ങളുടെയും പട്ടികകളുടെയും പകർപ്പ് ജോമോൻ പുത്തൻപുരയ്ക്കലിന് നൽകിയിരുന്നു.

സിബിഐ യുടെ കണ്ടെത്തലുകൾ

സംസ്ഥാന സർക്കാരിന്റെ  ശുപാർശയെത്തുടർന്ന് സിബിഐ അഭയ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ എഫ്..ആർ രജിസ്റ്റർ ചെയ്തു.സിബിഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വർഗീസ്.പി.തോമസിന്റെ നേതൃത്വത്തിൽ സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളികൊണ്ട് കൊലപാതകമാണെന്ന് ആറു മാസത്തിനുള്ളിൽ സിബിഐ കണ്ടെത്തി.സിബിഐയുടെ കേസ് ഡയറിയിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന്  ഘടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാൻ അന്നത്തെ സിബിഐ എസ്.പി വി.ത്യാഗരാജൻ തൻ്റെ മേൽ സമ്മർദം ചെലുത്തി.അതിന് വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിച്ചെന്ന് സിബിഐ ഡി.വൈ.എസ്.പി വർഗീസ്.പി.തോമസ് 1994 മാർച്ച് 7 ന് എറണാകുളത്ത് പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയത് സിബിഐയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്.അതോടെ അഭയ ക്കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

അഭയ കേസ്സ് പാർലമെന്റിൽ

വിഷയം പാർലമെന്റിൽ  എം.പി മാർ ഉന്നയിച്ചതിനെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവു  സിബിഐയുടെ ചുമതലയുള്ള പേഴ്സണൽ മന്ത്രാലയത്തിന്റെ മന്ത്രി മാർഗരറ്റ് ആൽവ പാർലമെന്റിൽ മറുപടി നൽകേണ്ടി വന്നു. അന്നത്തെ സിബിഐ എസ്.പി വി.ത്യാഗരാജൻ അഭയ കേസ് ആത്മഹത്യയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുടെന്മേൽ സമ്മർദം ചെലുത്തി പീഡിപ്പിച്ചതിൽ പ്രധിഷേധിച്ച സിബിഐ ഡി.വൈ.എസ്.പി വർഗീസ്.പി.തോമസ്സിബിഐ ഡി..ജി ആക്കാൻ സർവീസ് നില നിൽക്കേ റിട്ടയർ ചെയ്യുവാൻ ഒൻപത് വർഷം സർവീസ് നിലനിൽക്കെ 1993 ഡിസംബർ 31 ന് സ്വമേധയാ റിട്ടയർമെന്റ് എടുത്ത് സിബിഐയിൽ  നിന്നും രാജിവച്ച സംഭവം പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി.വർഗീസ്.പി.തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അഭയക്കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്.പി സ്ഥാനത്ത് നിന്നും വി.ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 17 ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

1994 ജൂൺ 2 ന് അന്നത്തെ സിബിഐ ഡയറക്ടർ കെ.വിജയരാമറാവുവിനെ  അന്നത്തെ എം.പിമാരായ .രാജഗോപാൽ,.ബാലാനന്ദൻ,പി.സി.തോമസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻ പുരയ്ക്കൽ എന്നിവർ ചേർന്ന് നേരിൽ കണ്ട് പരാതി നൽകിയതിന് തുടർന്ന് ത്യാഗരാജനെ അഭയക്കേസിന്റെ മേൽ നോട്ടത്തിൽ നിന്നും  ചെന്നൈയിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടു.അതോടൊപ്പം സിബിഐ അന്നത്തെ ഡി..ജി പിന്നീട് സിബിഐ സ്പെഷ്യൽ ഡയറക്ടർ ആയിരുന്ന എം.എൽ ശർമയുടെ നേത്യത്വത്തിലുള്ള സിബിഐ സംഘം അഭയക്കേസ് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു.ത്യാഗരാജനെമാറ്റണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം സിബിഐ ഡയറക്ടർ നടപ്പിലാക്കിയെന്ന് കാണിച്ചു കൊണ്ട് സിബിഐ സത്യവാങ്മൂലം   ഫയൽ ചെയ്തതിനെ തുടർന്ന് 1994 ജൂലൈ  22 ന് ഹർജി തീർപ്പാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

ഡമ്മി പരീക്ഷണവും സിബിഐ തീർപ്പും

എം.എൽ ശർമയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്കോൺവെന്റിലെ കിണറ്റിൽ ജയ്പൂരിലെ ഫോറൻസിക് വിദ്ധഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാൻ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി ചോദിച്ചുകൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 1996 ഡിസംബർ 6 ന് റിപ്പോർട്ട് കൊടുത്തു.സിബിഐ റിപ്പോർട്ട് തള്ളിക്കൊണ്ട് തുടരന്വേഷണം നടത്തുവാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.കെ.ഉത്തരൻ 1997 മാർച്ച് 20 ന് ഉത്തരവ് നൽകി.

രണ്ടാം തവണയും സിബിഐ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 1999 ജൂലൈ 12 ന് റിപ്പോർട്ട് സമർപ്പിച്ചു.സിബിഐ സമർപ്പിച്ച റിപ്പോർട്ട് തള്ളി കൊണ്ട് അഭയ കേസിൽ രണ്ടാം തവണയും തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആന്റണി.റ്റി. മൊറൈസ്  2000 ജൂൺ 23 ന് ഉത്തരവിട്ടു.സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാൻ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 2005 ആഗസ്റ്റ് 30 ന് റിപ്പോർട്ട് സമർപ്പിച്ചു.സിബിഐ റിപ്പോർട്ട് തള്ളി കൊണ്ട് അഭയ കേസിൽ തുടരന്വേഷണം നടത്താൻ 2006 ആഗസ്റ്റ് 21 ന് മൂന്നാം തവണ ഉത്തരവിട്ടത് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി.ഡി. ശാരങ്ധരൻ ആണ്

സിസ്റ്റർ ബെനികാസിയ-"പരാതി ഇല്ലാതെ പരാതിക്കാരി"

അഭയ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് സി .ബി .  മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് കൊടുത്തപ്പോൾ അവസരത്തിൽ  എല്ലാം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അഭയ കേസിലെ സി .ബി .  യുടെ  എഫ് . .ആർ ലെ പരാതികാരിയായ ആലുവ മൗണ്ട് കാർമ്മൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസിയക്ക് നോട്ടീസ് നൽകിയിരുന്നു . അഭയ കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിന് എതിരെ കോടതിയിൽ ഹാജരായി തടസ ഹർജി കൊടുക്കാതെ "പരാതി ഇല്ലാതെ പരാതിക്കാരി" ആയി  മാറിയ ആളാണ് സിസ്റ്റർ ബെനികാസിയ. സി .ബി .  അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി കൊടുത്ത സിസ്റ്റർ ബെനികാസിയ അഭയ കേസിൽ  സി .ബി .  അന്വേഷിക്കുന്ന ഒരു ഘട്ടത്തിൽ പോലും സി .ബി .  ക്ക് മൊഴി കൊടുക്കാത്ത ആളാണ് സിസ്റ്റർ ബെനികാസിയ. 2008-ൽ  സിസ്റ്റർ ബെനികാസിയ മരിച്ചു പോയി .

ജോമോൻ പുത്തൻപുരയ്ക്കലിന്റെ നിർണ്ണായക ഇടപെടൽ

2007 മെയ് 9 നും, 18 നും സിബിഐ ഡയറക്ടർ വിജയ ശങ്കരനെ നേരിൽ കണ്ട ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിന്മേൽ സിബിഐ ഡൽഹി ക്രൈം യൂണിറ്റ് എസ്.പിയും യു.പി മുഖ്യമന്ത്രിയായിരുന്ന മായാവതിക്കെതിരെയുള്ള താജ് ഇടനാഴികേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആർ .എം.കൃഷ്ണയും സിബിഐ ഡി.വൈ.എസ്.പി ആർ.കെ.അഗർവാളിന്റെയും നേതത്വത്തിൽ സ്പെഷ്യൽ സംഘം അഭയ കേസിന്റെ അന്വേഷണം നടത്തുവാൻ സിബിഐ ഡയറക്ടർ ഉത്തരവിട്ടു.  എസ്‌ .പി ആർ ‌ .എം .കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആർ.കെ.അഗർവാളിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്ത്‌ അന്വേഷണം നടത്തി പ്രതികളെ ബാംഗ്ലൂരിൽ നാർകോ  അനാലിസിസ് ടെസ്റ്റ് നടത്തി.നാർകോ അനാലിസിസ് ടെസ്റ്റ് റിസൾട്ട് കോടതയിൽ ഹാജരാക്കാൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിന്മേൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് അഭയ കേസിന്റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചിൻ യൂണിറ്റിലേക്ക് 2008 സെപ്റ്റംബർ 4 ന് മാറ്റിയതിന് തുടർന്ന് കൊച്ചി യൂണിറ്റ് സിബിഐ ഡി.വൈ.എസ്.പി നന്ദകുമാർ നായർ 2008 നവംബർ 1 ന് അന്വേഷണം ഏറ്റെടുത്തു.

16 വർഷത്തിനുശേഷം പ്രതികൾ അറസ്റ്റിൽ

അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ,ഫാ.ജോസ് പൂതൃക്കയിൽ ,സിസ്റ്റർ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാർ നായരുടെ നേതൃത്തിലുള്ള  സിബിഐ സംഘം 2008 നവംബർ 18 ന് 16 വർഷങ്ങൾക്ക് ശേഷമാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. ഫാ.തോമസ് കോട്ടൂർ,ഫാ.ജോസ് പൂതൃക്കയിൽ ,സിസ്റ്റർ സെഫി എന്നീ മൂന്നു പ്രതികൾക്കെതിരെ 2009 ജൂലൈ 17 ന് സിബിഐ ഡി.വൈ.എസ്.പി നന്തകുമാർ നായരാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.

മൂന്നു പ്രതികളും വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്  കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി.കുറ്റപത്രം നൽകി രണ്ടു വർഷം കഴിഞ്ഞാണ് പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകിയത്.അഭയ കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.റ്റി.മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സിബിഐ തുടരന്വേഷണം നടത്തുവാൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിൽ 2014 മാർച്ച് 19 ന് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിആയിരുന്ന കെ.സാമുവലിനെ പ്രതിയാക്കി 2015 ജൂൺ 30 ന് തിരുവനന്തപുരം സിബിഐ കോടതിയിൽ തുടരന്വേഷണം നടത്തിയ റിപ്പോർട്ട് നൽകി.  

നശിപ്പിച്ചും ഉയർത്തെഴുന്നേറ്റും തെളിവുകൾ

അഭയ കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.റ്റി.മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യൽ ജഡ്ജി ജെ.നാസർ 2018 ജനുവരി 22 ന് ഉത്തരവ് ഇട്ടിരുന്നു. ഉത്തരവിനെതിരെ കെ.റ്റി.മൈക്കിൾ ഹൈകോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ കോടതി ഉത്തരവ് റദ്ദു ചെയ്ത്‌ കൊണ്ട് സിബിഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ വേളയിൽ ക്രിമിനൽ നടപടി ക്രമം 319 വകുപ്പ് പ്രകാരം കെ.റ്റി.മൈക്കിളിനെതിരെ വിചാരണ ഘട്ടത്തിൽ തെളിവ് ലഭിച്ചാൽ സിബിഐ കോടതിക്ക് പ്രതിയാക്കാമെന്ന് 2019 ഏപ്രിൽ 9 ന് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു.

വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹർജി സിബിഐ കോടതിയിൽ പരിഗണിക്കുമ്പോൾ പ്രതികൾ ഓരോ കാരണങ്ങൾ പറഞ്ഞ വിടുതൽ ഹർജിയിൽ വാദം പറയുന്നത് മാറ്റിവച്ചു സിബിഐ കോടതിയിൽ ഒൻപത് വർഷത്തോളം നീട്ടിക്കൊണ്ടുപോയി.ഒടുവിൽ സിബിഐ കോടതി ഒന്നാം പ്രതി ഫാ.കോട്ടൂരിന്റെയും,രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിന്റെയും,സിസ്റ്റർ സെഫിയുടെയും വിടുതൽ ഹർജിയിൽ അന്തിമ വാദം കേട്ട് ഒരുമിച്ചു വിധി പറഞ്ഞു.ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും,മൂന്നാം പ്രതി സെഫിയും വിചാരണ നേരിടുവാൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തി തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ.നാസർ 2018 മാർച്ച് 7 ന് ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതൽ ഹർജി തള്ളി കൊണ്ട് ഉത്തരവിട്ടു.അതേ സമയം രണ്ടാം പ്രതി ഫാ.ജോസ്പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിടുവാൻ കോടതി ഉത്തരവിൽ പറയുന്ന കാരണം,"നൈറ്റ് വാച്ച്മാനായ ചെല്ലമ്മ ദാസ് സിബിഐക്ക് നൽകിയ മൊഴിയിൽ സിസ്റ്റർ അഭയ മരിക്കുന്നതിന് കുറച്ച് ദിവസം മുൻപ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്റ് കോൺവെന്റി മുൻ വശത്ത് സ്കൂട്ടർ വച്ചിട്ട് കോൺവെന്റു  മതിൽ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലർച്ചെ 5 മണിക്ക് തിരിച്ചുവന്നത് കണ്ടെന്നും വീണ്ടും കുറച്ച് ദിവസം കഴിഞ്ഞു  അതെ ആള് തന്നെ വീണ്ടും രാത്രി 11 മണിക്ക് വന്ന് മതിൽ ചാടി കോൺവെന്റിന്റെ  കിണറ്റിന്റെ സൈഡിലേക്ക് പോയത് കണ്ടെന്ന് സിബിഐക്ക് 2008 നവംബർ 27 ന് നൽകിയ മൊഴിയിൽ വ്യക്തമാകുന്നെങ്കിലും അഭയ മരിച്ച ദിവസം എന്ന തീയതി സിബിഐ മൊഴിയിൽ രേഖപ്പെടുത്താത്തതിനാൽ സിബിഐ നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസിന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താത്തതിന്റെ അനുകൂല്യത്താലാണ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി വെറുതെ വിട്ടത്.കോട്ടയം പാറംപുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസ് (64) 2014 ഫെബ്രുവരി 28  മരിച്ചു പോയതിനാൽ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ദൃക്സാക്ഷിയായ പ്രധാന സാക്ഷിയെ സിബിഐ കോടതിയിൽ വിസ്തരിക്കാൻ കഴിയാതെ പോയി.

കണ്ണടയ്ക്കാത്ത അടയ്ക്ക രാജുവിന്റെ മൊഴി മിഴിതുറന്നില്ല

അതേ സമയം ദൃക്സാക്ഷി അടയ്ക്ക രാജു അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോൺവെന്റിന്റെ സ്റ്റെയർകേസിൽ  കണ്ട് എന്ന കാര്യം സിബിഐക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത് സിബിഐ കോടതിയിൽ വിലയിരുത്തുന്നതിൽ പരാജയപെട്ടതു കൊണ്ടാണ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിട്ടതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളുവാൻ ഹൈക്കോടതി കാരണം പറഞ്ഞത് പ്രോസിക്യൂഷനാണ് അപ്പീൽ ഫയൽ ചെയേണ്ടതെന്നും സിബിഐ അപ്പീൽ ഹൈകോടതിയിൽ ഫയൽ ചെയ്തിട്ടില്ലെന്നുമുള്ള കാരണം പറഞ്ഞാണ് ജോമോന്റെ ഹർജി ഹൈക്കോടതി തള്ളിയത്.അതേ സമയം രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വിട്ടതിനെതിരെ സിബിഐ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുവാൻ കാരണം പറയുന്നത് രണ്ടാം പ്രതി ഫാ.പൂതൃക്കയിലിനെ വെറുതെ വിട്ടതിനെതിരെ ജോമോൻ നൽകിയ ഹർജി തള്ളിയത് കാരണം സിബിഐയുടെ ഹർജിയും തള്ളുകയാണ് എന്നാണ് ഹൈക്കോടതി തള്ളുവാനുള്ള കാരണം പറയുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിൽ അപ്പീൽ നൽകുമെന്ന് സിബിഐ കോടതിയിൽ പ്രോസിക്യൂട്ടർ ഡിസംബർ 10 ന് അറിയിച്ചിരുന്നു.

പ്രതികൾക്ക് കുരുക്ക് മുറുകുന്നു

ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ ആവശ്യം സിബിഐ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ പ്രതികൾ സുപ്രീം കോടതിയിൽ നൽകിയ Special Leave Petition നിൽ ഒന്നാം പ്രതി തോമസ് കോട്ടൂരിന് വേണ്ടി ഹാജരായത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരായ മുഗൾ  റോത്തിക്കിയും,സിസ്റ്റർ സെഫിക്ക് വേണ്ടി അഭിഷേക് മനു സിംഘ്വി എന്നിവർ ഹാജരായെങ്കിലും 2019 ജൂലൈ 15 ന് പ്രതികളുടെ ഹർജി സുപ്രീം കോടതിയിൽ ജസ്റ്റിസ് അബ്ദുൾ  നാസ്സർ അധ്യക്ഷനായ ബെഞ്ച് ഫയലിൽ പോലും സ്വീകരിക്കാതെ അപ്പോൾ തന്നെ തള്ളി കൊണ്ട് സിബിഐ കോടതിയിൽ വിചാരണ നേരിടുവാൻ സുപ്രീം കോടതി ഉത്തരവിട്ടു.പ്രതികളുടെ ഹർജി സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് ഒന്നാം പ്രതി തോമസ് കോട്ടൂരിനും,മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ചാർജ് ഫ്രെയിം ചെയ്ത്‌ കുറ്റം തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യൽ ജഡ്ജി കെ.സനൽ കുമാർ 2019 ആഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേൾപ്പിച്ചു.2019 ആഗസ്റ്റ് 26 മുതൽ സിബിഐ കോടതയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു.

കൊറോണ വൈറസിൽ അകലം പാലിച്ച് അഭയ കേസ്സ്

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിചാരണ നിറുത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി ഹൈ കോടതി  കോടതി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ 20 മുതൽ അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ പുനരാരംഭിച്ചത്.സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്.28 വർഷം കാലപ്പഴക്കംചെന്ന കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചു പോയത് കൊണ്ട് പ്രോസിക്യൂഷന് 49 സാക്ഷികളെ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളു.പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാൻ കഴിഞ്ഞില്ല.ഡിസംബർ 10 ന് പ്രോസിക്യൂഷൻ വാദവും,പ്രതിഭാഗ വാദവും പൂർത്തിയാക്കുമ്പോൾ അഭയ കൊല്ലപ്പെട്ടിട്ട് 28  വർഷവും 9 മാസവും തികയുകയാണ്.തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യൽ ജഡ്ജി കെ.സനൽ കുമാർ മാസം 22 ന് വിധി പറയാൻ ഉത്തരവ് ഇട്ടിരിക്കുകയാണ് (22-12-2020).

കൂറുമാറ്റവും ഹൈമനോപ്ളാസ്റ്റിക് സർജറിയും

വിചാരണ വേളയിൽ പ്രതിഭാഗം കൂറുമാറി മൊഴി മാറ്റി പറഞ്ഞ പ്രോസിക്യൂഷൻ  രണ്ടാം സാക്ഷി സഞ്ചു.പി.മാത്യുവിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്ന സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.ജോമോൻ പുത്തൻപുരയ്ക്കൽ പ്രോസിക്യൂഷൻ 24 ആം  സാക്ഷിയാണ്.പ്രോസിക്യൂഷന് വേണ്ടി വാദിച്ചത് സിബിഐ പ്രോസിക്യൂട്ടർ എം.നവാസാണ്.ഒന്നാം പ്രതി ഫാ.കോട്ടൂരിന് വേണ്ടി വാദിച്ചത്  അഡ്വ.ബി.രാമൻപിള്ളയാണ്,മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് വേണ്ടി വാദിച്ചത് അഡ്വ.ജെ.ജോസാണ്.

മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത്  കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നു എന്ന് പ്രോസിക്യൂഷൻ.

പ്രതി സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബർ 25 ന് വിധേയയാക്കിയപ്പോൾ സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി  ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിത് വൈദ്യപരിശോധനയിൽ കണ്ടെത്തുവാൻ കഴിഞ്ഞുവെന്ന് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ പോലീസ് സർജനും പ്രോസിക്യൂഷൻ 29-ാം സാക്ഷിയുമായ ഡോ.രമയും,ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പളും പ്രോസിക്യൂഷൻ 19-ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടികാട്ടി.

പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സെഫി കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകൾ കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ പ്രധാന വാദം നടത്തിയത് .

അഭയ കേസ്സ് വിധിക്ക് കാതോർത്ത് ലോകം

സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്. 28 വർഷം കാലപ്പഴക്കംചെന്ന കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചു പോയത് കൊണ്ട് പ്രോസിക്യൂഷന് 49 സാക്ഷികളെ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളു.പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാൻ കഴിഞ്ഞില്ല.ഡിസംബർ 10 ന് പ്രോസിക്യൂഷൻ വാദവും,പ്രതിഭാഗ വാദവും പൂർത്തിയാക്കുമ്പോൾ അഭയ കൊല്ലപ്പെട്ടിട്ട് 28  വർഷവും 9 മാസവും തികയുകയാണ്.തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യൽ ജഡ്ജി കെ.സനൽ കുമാർ മാസം 22 ന് വിധി പറയാൻ ഉത്തരവ് ഇട്ടിരിക്കുകയാണ് (22-12-2020).

വിധി ഇങ്ങനെ

28 വർഷത്തിനുശേഷം സിസ്റ്റർ അഭയ കേസ്സിൽ വിധി വന്നു. പ്രതികൾ കുറ്റക്കാർ. കോട്ടൂരിന് ഇരട്ട ജീവപര്യന്തം സെഫിക്ക് ജീവപര്യന്തം.