Monday, December 10, 2012

നാം നമ്മെ കൊല്ലുന്ന സര്‍ക്കാരിന് കാവല്‍ നില്‍ക്കണോ ?

Genetically Modified അഥവാ ജനിതക മാറ്റം വരുത്തിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിപണിയില്‍ വര്‍ദ്ധിച്ചു വരികയാണ് ഇന്ന് . ഏകദേശം 66 ഇനം ജി എം (Genetically Modified) അഥവാ ബി ടി (Bio Tech) പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഇന്ത്യയില്‍ പ്രചാരത്തിലുണ്ടെന്നാണ്  കണക്കുകള്‍ വ്യക്തമാക്കുന്നത് .

മോണ്‍സാന്റോ പോലുള്ള ബഹു രാഷ്ട്ര കുത്തക ജനിതക കമ്പനികളുടെ ക്രിമിനല്‍ ഗൂഡാലോചനയുടെ ഫലമായാണ്  മനുഷ്യായുസ്സിന്റെ മേലുള്ള ഈ ദുരന്തം ഇത്തരത്തില്‍ വളര്‍ന്നു പെരുകുന്നത് .

മനുഷ്യരാശിയെ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റാന്‍ തക്ക അപകട ശേഷിയുള്ള ഈ ജീവനാശിനികള്‍ മനുഷ്യശരീരത്തിന്റെ പ്രതിരോധ ഘടന , കിഡ്ണി , തലച്ചോറ് , കരള്‍, ഹൃദയം തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ജൈവാവസ്ഥയെയും അപകടപ്പെടുത്തുന്നു . മാത്രമല്ല ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്കും ഈ ജീവനാശിനികള്‍ വഴിമരുന്നിടുന്നുണ്ട് .

ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും ധാര്‍മികതയെ അട്ടിമറിക്കുന്ന തരത്തിലാണ് അതിനൂതന ജനിതക മാറ്റ പ്രക്രിയ നടക്കുന്നത് . ഒരേ ഇനത്തിലുള്ളവയുടെ ജീനുകള്‍ മാത്രമേ ജനിതക മാറ്റ പ്രക്രിയക്ക് പ്രകൃതിയുടെ സമ്മതമുള്ളൂ . എന്നാല്‍ ഇവിടെ സംഭവിക്കുന്നത് തികച്ചും പ്രതിലോമ പരമായ ജനിതക മാറ്റ പ്രക്രിയയാണ് . ജനിതക മാറ്റത്തിന്റെ ഈ വിപരീത ദിശയിലുള്ള ജീനുകളുടെ മിശ്രിത സ്വഭാവമാണ് സര്‍വ്വ ദുരന്തങ്ങള്‍ക്കും കാരണം .

അതുകൊണ്ടുതന്നെ ഇത് ശാസ്ത്രമല്ല , ജീവശാസ്ത്രത്തിലെ ഭീകരവാദമാണ് . (It is not Science but Terrorism) സര്‍വ്വ ജീവജാലത്തെ തന്നെ മുഴുവന്‍ തുടച്ചുമാറ്റാന്‍ കെല്‍പ്പുള്ള ഒരു ജനിതക മാരകായുധമാണ് ഈ ജനിതക മാറ്റ പ്രക്രിയയിലൂടെ നാം ഉപയോഗിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും.

ഇത് മനുഷ്യനെ മാത്രമല്ല , മൃഗങ്ങളെകൂടി അപകടകരമായി ബാധിക്കുന്നുണ്ട് . ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കളും കാലിത്തീറ്റയും കൊന്നൊടുക്കിയ ആടുമാടുകള്‍ക്ക് കയ്യും കണക്കുമില്ല .

നാം നിത്യേന ഉപയോഗിക്കുന്ന അരി , ഉരുളക്കിഴങ്ങ് , തക്കാളി , വഴുതി, വെണ്ടയ്ക്ക ,ക്യാബേജ് , പപ്പായ , കടുക് തുടങ്ങി എല്ലാം തന്നെ ജനിതകമാറ്റം വരുത്തിയവയാണ് . ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട സര്‍ക്കാരാണ് ഈ ജീവശാസ്ത്ര ദുരന്തം വിതക്കുന്നതെന്നതാണ് സത്യം. ഇവിടെയാണ്‌ ബഹുരാഷ്ട്ര കുത്തക കമ്പനികളും സര്‍ക്കാരും നടത്തുന്ന ക്രിമിനല്‍ ഗൂഡാലോചന വെളിപ്പെടുന്നത് .

ഇപ്പോള്‍ കണ്ടില്ലേ , എന്‍ഡോസള്‍ഫാന്‍ രണ്ട്  വര്‍ഷം കൂടി ഉപയൊഗിക്കാമെന്നായിരിക്കുന്നു . അതിന്റെ അര്‍ത്ഥം  രണ്ടു വര്‍ഷം കൂടി ജനങ്ങളെ കൊല്ലാമെന്നല്ലേ . ജീവനാശിനികള്‍ നിരോധിക്കുന്നതിന് പകരം അത് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് . ജനങളുടെ ആരോഗ്യവും സംരക്ഷണവും ഏറ്റെടുക്കേണ്ട സര്‍ക്കാരും കൃഷി ശാസ്ത്രജ്ഞന്മാരും മൌനം പാലിക്കുന്നു . അവര്‍ മനുഷ്യന്റെ തന്നെ കൊലയാളികളുമായ് സംഘം ചേരുന്നു .

സ്വിറ്റ്സര്‍ലണ്ട് , ഫ്രാന്‍സ് , ഗ്രീസ് ,ഏതന്‍‌സ് ,പോളണ്ട് ,ആസ്ത്രേലിയ തുടങ്ങി രാജ്യങ്ങളെല്ലാം ജനിതക മാറ്റം വരുത്തിയ പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് . ഇന്ത്യ മാത്രം ബഹു രാഷ്ട്ര കുത്തക ജനിതക കമ്പനികളുടെ പരീക്ഷണ ശാലയിലെ ഗിനി പന്നികളാവാന്‍ സമ്മതം കൊടുത്തിരിക്കുകയാണ് . അവര്‍ ആധുനികതയുടെ ലേബലില്‍ നമുക്ക് വിഷം വിളമ്പുന്നു . മക് ഡോനാല്‍ഡും കെന്റക്കിയും, പിസ്സയും ,ഡോമിനോയും എല്ലാം ഇത്തരത്തില്‍ സര്‍ക്കാര്‍ ലൈസന്‍സോടെ വിഷം വിളമ്പുന്ന കുത്തകക്കാരാണ് . FDI നിക്ഷേപം വ്യാപകമാവുന്നതോടെ മനുഷ്യരെ കൊല്ലാനുള്ള ഇത്തരം കുത്തകക്കാരുടെ സ്വാതന്ത്ര്യവും വര്‍ദ്ധിക്കും .

നാം നമ്മെ കൊല്ലുന്ന സര്‍ക്കാരിന് കാവല്‍ നില്‍ക്കണോ ? അതോ നമ്മെ കൊല്ലുന്ന സര്‍ക്കാരിനെ കശാപ്പ് ചെയ്യണോ ? ഇന്ത്യ  ഇനി ചിന്തിക്കേണ്ടത് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിരിക്കണം .

ഡോ .സി.ടി. വില്യം 

No comments:

Post a Comment