Monday, December 2, 2019

മാസ്സാണ് ക്രിസ്തുമസ്സ് 2019


ഇക്കൊല്ലത്തെ ക്രിസ്തുമസ്സാണ് ക്രിസ്തുമസ്. ആയിരം വർഷങ്ങൾക്കുശേഷം അക്ഷരാർത്ഥത്തിൽ ഇക്കൊല്ലത്തെ ക്രിസ്തുമസ് ഉണ്ണിയേശുവിന്റെ സ്വന്തം ജന്മഗൃഹമായ ബത്ലെഹേമിലേക്ക് തിരിച്ചുവരികയാണ്. വീഡിയോ കാണാൻ

ഉണ്ണിയേശു  പിറവികൊണ്ട പുൽകൂടിന്റെ വിരലോളം വലിപ്പമുള്ള ഒരു മരക്കഷണം കഴിഞ്ഞ ആയിരം വർഷമായി റോമിലെ വത്തിക്കാനിന്റെ കസ്റ്റഡിയിലായിരുന്നു. റോമിലെ സാന്താ മരിയ മജോറീ ബസിലിക്കയിൽ സൂക്ഷിച്ചുവച്ചിരുന്ന ഉണ്ണിയേശുവിന്റെ ഈ കൊച്ചുു തിരുശേഷിപ്പ് ഈ വർഷം ഇതാദ്യമായി ഉണ്ണിയേശുവിന്റെ ജന്മഗൃഹമായ ബത്ലെഹേമിലേക്ക് ക്രിസ്തുമസ് സമ്മാനമായി എത്തുകയാണ്. ഏഴാം നൂറ്റാണ്ടുമുതൽ ഈ തിരുശേഷിപ്പ് റോമിലായിരുന്നുവത്രെ. ക്രിസ്തുവിന്റെ വിശുദ്ധനഗര പ്രദേശങ്ങളുടെ സൂക്ഷിപ്പുകാരായ കസ്റ്റോഡിയ ടെറീ സാങ്റ്റ പറയുന്ന വിവരമനുസരിച്ച് ഏഴാം നൂറ്റാണ്ടിലാണ് ഈ തിരുശേഷിപ്പ് റോമിന് കൈമാറിയതത്രെ.

ഇതു സംബന്ധിച്ച ഔദ്യേഗികമായ പോപ്പിന്റെ അറിയിപ്പ് ഉണ്ടായതിനെതുടർന്ന് ഉണ്ണിയേശുവിന്റെ ആ കൊച്ചുു തിരുശേഷിപ്പ് ജറുസലേമിൽ പ്രദർശിപ്പിച്ച ശേഷം 2019 നവംബർ 30-ന് ബത്ലെഹേമിൽ എത്തിക്കഴിഞ്ഞു. ബത്ലെഹേമിലെ ഉണ്ണിയേശുവിന്റെ പിറവിയുടെ ദേവാലയമായ ചർച്ച് ഔഫ് നാറ്റിവിറ്റി (Church of Nativity) ക്കടുത്തുള്ള പരിശുദ്ധ കാതറിൻ ദേവാലയത്തിലായിരിക്കും തിരുശേഷിപ്പ് ഇനിമുതൽ സൂക്ഷിക്കുക. അതുകൊണ്ടുതന്നെ ഇക്കൊല്ലത്തെ ക്രിസ്തുമസ് ലോകത്തെമ്പാടും പ്രത്യേകിച്ചും ബത്നെഹേമിൽ ബഹുകേമമാവും.

ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിനുള്ള ക്രിസ്ത്യാനികൾ വർഷം തോറും തീർത്ഥാടകരായി റോമിൽ വന്ന് ആരാധിക്കുന്ന ഈ കൊച്ചുു തിരുശേഷിപ്പ് ഇക്കുറി ബത്ലെഹേമിലേക്ക് വരുന്നതോടെ ക്രിസ്തുമസ്സിന്റെ ആഘോഷം ഇരട്ടിയാക്കും.

പലസ്തീനിയൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കാര്യമായ ഇടപെടൽ മൂലമാണ് ബത്ലെഹേമിന് ഈ തിരുശേഷിപ്പ് കിട്ടിയതെന്നാണ് മാധ്യമങ്ങൾ പറയുന്നത്.

പലസ്തീനിയൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കാര്യമായ ഇടപെടലിനെ തുടർന്നുണ്ടായ ഈ അത്യപൂർവ്വ സംഭവത്തെ ചരിത്രത്തിലെ വൻ അട്ടിമറിയായികാണുന്നവരും കുറവല്ല. കാരണം ആയിരം വർഷം മുമ്പ് സാധ്യമായ ക്രിസ്ത്യൻ തിരുശേഷിപ്പുകളെല്ലാം കൈക്കലാക്കി ഒരു സമാന്തര ബത്ലെഹേം ഉണ്ടാക്കാനുള്ള റോമിന്റെ തന്ത്രമാണ് ഇവിടെ പൊളിഞ്ഞതെന്നുമുള്ള മാദ്ധ്യമ  വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. മാത്രമല്ല, റോം വിട്ടുകൊടുക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ തിരുശേഷിപ്പാണിത്.

നേരത്തെ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പ് റോം കിഴക്കെ ഓർത്തഡോക്സ് സഭക്ക് വിട്ടുുകൊടുത്തിരുന്നു. വരുംകാലങ്ങളിൽ കൂടുതൽ തിരുശേഷിപ്പുകൾ കൂടി റോമിന് ബത്ലെഹേമിന് വിട്ടുുകൊടുക്കേണ്ടതായി വരുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

No comments:

Post a Comment