Thursday, May 31, 2018

ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ കൂടി വിജയം.


ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ കൂടി വിജയമാണ്. ഒപ്പം സർക്കാറിന്‍റെ പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന് പ്രഖ്യാപിച്ച കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ കൂടിയായ താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനും സിബിസിഐ മുൻ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയ്ക്കും കിട്ടിയ കനത്ത തിരച്ചടിയും.

ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ കൂടി വിജയമാണ്. ഇപ്പോഴത്തെ മദ്യനയം വരുന്നതിനും വളരെ മുമ്പ് 1987-ല്‍ മാമ്മന്‍ ഐപ്പിന്റെ എക്കാലത്തെയും വന്‍ ഭൂരിപക്ഷമായ 15703 എന്ന റെക്കോഡും ഭേദിക്കുകയാണ് ചെങ്ങന്നൂരില്‍ സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ഭൂരിപക്ഷം 20956. അതായത് സര്‍ക്കാരിന്റെ പുതിയ മദ്യനയം കേരളം ഏറ്റെടുക്കുന്നതിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂരില്‍ നാം കാണുന്നത്.


സംസ്ഥാന സർക്കാറിന്‍റെ പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന് പ്രഖ്യാപിച്ച കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ കൂടിയായ താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനും സിബിസിഐ മുൻ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയ്ക്കും കിട്ടിയ കനത്ത തിരച്ചടി കൂടിയാണ് ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം. 

കൊടുംവഞ്ചനയാണ് സര്‍ക്കാരിന്റെ മദ്യനയമെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തിനെതിരായ വികാരം പ്രതിഫലിക്കുമെന്നും ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നൽകിയിരുന്നു. . മദ്യനയത്തിനും സർക്കാറിനും എതിരെ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്യുമെന്നും മാസങ്ങള്‍ക്കുമുമ്പ് സംസ്ഥാന വ്യാപകമായി മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘‘ചെങ്ങന്നൂരിൽ സർക്കാറിനെതിരെ പ്രചാരണത്തിനിറങ്ങും. മദ്യനയത്തിനെതിരായ ഹിതപരിശോധനയായി ഉപതെരഞ്ഞെടുപ്പ് മാറും. അവിടത്തെ ജനങ്ങളെ ബോധ്യപ്പെടുത്താൻ മദ്യവിരുദ്ധ പ്രസ്ഥാനം ശക്തമായി മുന്നിലുണ്ടാകും’’ -ബിഷപ് നേരത്തെ തന്നെ ഇടതു സര്‍ക്കാരിന് വെല്ലുവിളിച്ചുകൊണ്ട് മുന്നറിയിപ്പ് കൊടുത്തിരുന്നു.

അതോടൊപ്പംതന്നെ ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി കത്തോലിക്ക സഭ. സിബിസിഐ മുൻ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയ്ക്കും ചെങ്ങന്നൂരിലെ ഇടതുപക്ഷത്തിന്റെ വിജയം കടുത്ത പ്രഹരമായി.

സർക്കാറിന്‍റെ പുതിയ മദ്യനയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണവിഷമാക്കുമെന്നും, മനുഷ്യജീവന് വിലകൽപിക്കുന്ന മുഴുവൻ സമുദായങ്ങളെയും സാമൂഹിക സംഘടനകളെയും പ്രചാരണ-പ്രതികരണ പരിപാടികളിൽ പങ്കാളികളാക്കുമെന്നും കര്‍ദ്ദിനാള്‍ നേരത്തെ പറഞ്ഞിരുന്നു. മണ്ഡലത്തിലുടനീളം പ്രചാരണജാഥകളും കവല യോഗങ്ങളും കൺവെൻഷനുകളും ഭവനസന്ദർശനങ്ങളും നടത്തുമെന്നും, സ്ഥാനാർഥി ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ നടത്തുമെന്നും നേരത്തെ സിബിസിഐ മുൻ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയും കെസിബിസി മദ്യവിരുദ്ധ സമിതി അധ്യക്ഷൻ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു.