Saturday, December 15, 2012

മലയാളി മാമനും മാമിയും

മലയാളിയുടെ ലൈംഗിക വിചാരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കാട്  കയറുകയാണ് . നാടും നാട്ടുനീതിയും മറന്ന്  കാടും കാട്ടുനീതിയും കടന്ന് മലയാളി മനസ്സും ഹൃദയവും നഷ്ടപ്പെട്ട മൃഗമായി തീര്‍ന്നിരിക്കുന്നു .

പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചുപിളര്‍ന്നുപോലും രതിമൂര്‍ച്ച പ്രാപിക്കുന്ന മലയാളി മാമന്മാരുടെ ലൈംഗിക മാമാങ്കം 24 ഗുണം 365 കണക്കിന് ദൃശ്യ-ശ്രാവ്യ ആഘോഷമായി കൊണ്ടാടുന്നു .

പീഡനം എന്ന ചെല്ലപ്പേരില്‍ പത്രങ്ങള്‍ക്ക്  കാശ് മുടക്കാതെ കിട്ടുന്ന വാര്‍ത്തയായും (Unpaid News ) ചാനലുകള്‍ക്ക്‌  എളുപ്പം പൊട്ടുന്ന വാര്‍ത്തയായും ( Breaking News ) മലയാളിയുടെ പ്രതിലോമ ലൈംഗികത പരിലസിക്കന്നു .

പെണ്ണിന്റെ തൊലിയും മുലയും കാണുമ്പോഴും ഉണ്ണികളുടെ ഉടുപ്പും നടപ്പും കാണുമ്പോഴും മലയാളി മാമന്റെ പൌരുഷം വീര്‍ത്തുരുണ്ട് പോട്ടുന്നതെങ്ങനെ ?

പെണ്ണിനോടും ഉണ്ണിയോടും കാണിക്കുന്ന ഈ  ഹിംസയെ ലൈംഗികതയോട് അടുപ്പിച്ചുനിര്‍ത്താനാവില്ല . ഇത് ജീവശാസ്ത്രപരമായും മനശാസ്ത്രപരമായും ഒരു വൈകല്യമാണ് . ഒരു ചെറു വികാരം പോലുമല്ല .

ഇത്തരമൊരു മനോവൈകല്യത്തിലേക്ക് മലയാളി പിഴച്ചെത്തിയതെങ്ങനെ ? മലയാളിയെ പിഴപ്പിച്ചതാര് ? പത്രഭാഷ്യങ്ങള്‍ക്കും  ചാനല്‍ വിചാരണകള്‍ക്കും അപ്പുറത്ത് ചിന്തിക്കേണ്ട ഒരു വിഷയമാണിത് .

മലയാളിയുടെ കുടുംബസങ്കല്‍പ്പം മാറുകയാണ് . മലയാളിക്ക് ഇന്ന് ഭാര്യയും ഭര്‍ത്താവും സ്നേഹിതയോ സ്നെഹിതനൊ ആണ് . കുട്ടികള്‍ അവര്‍ക്ക് കൂട്ടുകാരുമാണ് . അവര്‍ ഒരു കുടുംബക്കട്ടിലില്‍ (Family Cot ) ഉറങ്ങുന്നു .ഉണരുന്നു. കുട്ടികള്‍ ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും എത്ര വലുതായാലും അവര്‍ അച്ഛനോടും അമ്മയോടും കൂടെത്തന്നെ ഉറങ്ങുന്നു . അവിടെ അച്ഛനും അമ്മയും അവരുടെ സ്വകാര്യതയെ സൌകര്യപൂര്‍വ്വം ഒഴിവാക്കുന്നു .കുടുംബത്തിന്റെ ഈ ആധുനിക ഐക്യരൂപത്തെ ( Modern Harmony ) മറികടക്കാന്‍ ഇവര്‍ ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല .അതിന്നവര്‍ക്കാവുന്നുമില്ല .

ഈയൊരു സാഹചര്യത്തില്‍ അച്ഛനും അമ്മയും അവരുടെ കുടുംബക്കട്ടിലിന് പുറത്ത് ഇണയെ  തേടുന്നു .മലയാളി മാമാന്റെയും മാമിയുടെയും ലൈംഗിക വിചാരങ്ങള്‍ അങ്ങനെയാണ് കുടുംബാതിര്‍ത്തിക്ക് പുറത്ത് അധിനിവേശം നടത്തുന്നത്.

കുടുംബക്കട്ടിലിന്റെ പരിധിക്കുള്ളിലും മൊബൈലിന്റെ പരിധിക്കുള്ളിലും കുട്ടികളും വീര്‍പ്പുമുട്ടുന്നുണ്ട് . ക്രമേണ കുട്ടികളും കുടുംബക്കട്ടിലിന്  പുറത്ത് ഇണയെ  തേടുന്നു . മലയാളികളുടെ ലൈംഗിക വിചാരങ്ങള്‍ അങ്ങനെ സുരക്ഷിതമായ ഇടങ്ങള്‍ തേടുകയാണ് .

സമപ്രായക്കരായി സ്വതന്ത്രമായി ഇണ ചേരുന്നതിനെ സദാചാരഭരണകൂടം അംഗീകരിക്കുന്നില്ല .അതുകൊണ്ട് പലപ്പോഴും പ്രായം തെറ്റിച്ചുകൊണ്ടുള്ള ഇണ ചേരലിനെ മലയാളി സ്വാഗതം  ചെയ്യുന്നു . ഇത്തരത്തിലാണ് ഒരമ്മ മകന്റെ കൂട്ടുകാരനുമൊത്തും ഒരച്ഛന്‍ മകളുടെ കൂട്ടുകാരിയുമൊത്തും ഇണ ചേരുന്നത് . അല്ലെങ്കില്‍ അങ്ങനെയൊക്കെയുള്ള പ്രലോഭനങ്ങളില്‍ വീഴുന്നത്. മലയാളി മാമനും മാമിയും ജന്മം കൊള്ളുന്നതിങ്ങനെയാണ് . അച്ഛനും മുത്തച്ഛനും ഡ്രൈവറും മന്ത്രിയും സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരും മലയാളി മാമനും മാമിയും ആവുന്നുണ്ട് . 

മാത്രമല്ല , കുടുംബങ്ങളുടെ പുതിയ കൂട്ടായ്മയും പ്രതിലോമപരമായ ലൈംഗിക മര്യാദകേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ട് .പുതിയ മലയാളിയുടെ കൂട്ടുകുടുംബം എന്നത് ഫ്ലാറ്റും വില്ലകളും കോളനികളും കൂടിച്ചേര്‍ന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ്‌ . ഈയൊരു സാമൂഹ്യ വ്യവസ്ഥയില്‍ കൂടെക്കൂടെ ഉണ്ടാവുന്ന ഒത്തുചേരലുകളും ലൈംഗിക മര്യാദകേടുകള്‍ക്ക് വഴിമരുന്നിടുന്നുണ്ട് . ഇത്തരം കൂട്ടുകുടുംബ വ്യവസ്ഥയില്‍ ലഭ്യമാവുന്ന സ്വകാര്യതയും മലയാളിയുടെ ലൈംഗിക ക്രമം തെറ്റിക്കുണ്ട് .

ഇതിനെല്ലാറ്റിനും പുറമേ , ജീവിതശൈലി, ഭക്ഷണശൈലി, സൗന്ദര്യസങ്കല്‌പ്പം,സാമൂഹ്യവ്യവസ്ഥ തുടങ്ങിയവയും മലയാളിയുടെ ലൈംഗിക പദ്ധതിയെ സാരമായി ബാധിക്കുന്നുണ്ട് .

സദാചാര പൊലീസിങ്ങ്  സമ്പ്രദായവും മലയാളിയുടെ ലൈംഗികതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട് . സദാചാര പോലീസിന്റെ കണ്ണും കാതും വെട്ടിച്ച്  വിലസുന്ന സദാചാര ക്രിമിനല്‍ സമൂഹവും മലയാളികള്‍ക്കിടയില്‍ ഇന്ന് സജീവമാണ് . സദാചാര പോലീസിനെ പേടിച്ച്  ഇക്കൂട്ടര്‍ സദാചാര കുറ്റകൃത്യങ്ങളും മൂടിവക്കുന്നു . ഇത്തരം മൂടിവക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ അതിന്റെ അപകടാതിര്‍ത്തി ലംഘിക്കുമ്പോള്‍ പുറത്തുവരുന്നു . മിക്കപ്പോഴും ഇത്തരം കുറ്റകൃത്യങ്ങള്‍ പുറത്തുവരുന്നത്‌ അറും കൊലപാതകങ്ങള്‍ വഴിയായിരിക്കും .

ഇതില്‍നിന്നൊക്കെ രക്ഷപ്പെടാന്‍ മലയാളിക്ക് ഒരു വഴി മാത്രമേയുള്ളൂ . മലയാളി പണ്ട് സഞ്ചരിച്ചിരുന്ന ആ വഴി.

ഡോ .സി.ടി.വില്യം 

Monday, December 10, 2012

നാം നമ്മെ കൊല്ലുന്ന സര്‍ക്കാരിന് കാവല്‍ നില്‍ക്കണോ ?

Genetically Modified അഥവാ ജനിതക മാറ്റം വരുത്തിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിപണിയില്‍ വര്‍ദ്ധിച്ചു വരികയാണ് ഇന്ന് . ഏകദേശം 66 ഇനം ജി എം (Genetically Modified) അഥവാ ബി ടി (Bio Tech) പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഇന്ത്യയില്‍ പ്രചാരത്തിലുണ്ടെന്നാണ്  കണക്കുകള്‍ വ്യക്തമാക്കുന്നത് .

മോണ്‍സാന്റോ പോലുള്ള ബഹു രാഷ്ട്ര കുത്തക ജനിതക കമ്പനികളുടെ ക്രിമിനല്‍ ഗൂഡാലോചനയുടെ ഫലമായാണ്  മനുഷ്യായുസ്സിന്റെ മേലുള്ള ഈ ദുരന്തം ഇത്തരത്തില്‍ വളര്‍ന്നു പെരുകുന്നത് .

മനുഷ്യരാശിയെ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റാന്‍ തക്ക അപകട ശേഷിയുള്ള ഈ ജീവനാശിനികള്‍ മനുഷ്യശരീരത്തിന്റെ പ്രതിരോധ ഘടന , കിഡ്ണി , തലച്ചോറ് , കരള്‍, ഹൃദയം തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ജൈവാവസ്ഥയെയും അപകടപ്പെടുത്തുന്നു . മാത്രമല്ല ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്കും ഈ ജീവനാശിനികള്‍ വഴിമരുന്നിടുന്നുണ്ട് .

ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും ധാര്‍മികതയെ അട്ടിമറിക്കുന്ന തരത്തിലാണ് അതിനൂതന ജനിതക മാറ്റ പ്രക്രിയ നടക്കുന്നത് . ഒരേ ഇനത്തിലുള്ളവയുടെ ജീനുകള്‍ മാത്രമേ ജനിതക മാറ്റ പ്രക്രിയക്ക് പ്രകൃതിയുടെ സമ്മതമുള്ളൂ . എന്നാല്‍ ഇവിടെ സംഭവിക്കുന്നത് തികച്ചും പ്രതിലോമ പരമായ ജനിതക മാറ്റ പ്രക്രിയയാണ് . ജനിതക മാറ്റത്തിന്റെ ഈ വിപരീത ദിശയിലുള്ള ജീനുകളുടെ മിശ്രിത സ്വഭാവമാണ് സര്‍വ്വ ദുരന്തങ്ങള്‍ക്കും കാരണം .

അതുകൊണ്ടുതന്നെ ഇത് ശാസ്ത്രമല്ല , ജീവശാസ്ത്രത്തിലെ ഭീകരവാദമാണ് . (It is not Science but Terrorism) സര്‍വ്വ ജീവജാലത്തെ തന്നെ മുഴുവന്‍ തുടച്ചുമാറ്റാന്‍ കെല്‍പ്പുള്ള ഒരു ജനിതക മാരകായുധമാണ് ഈ ജനിതക മാറ്റ പ്രക്രിയയിലൂടെ നാം ഉപയോഗിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും.

ഇത് മനുഷ്യനെ മാത്രമല്ല , മൃഗങ്ങളെകൂടി അപകടകരമായി ബാധിക്കുന്നുണ്ട് . ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കളും കാലിത്തീറ്റയും കൊന്നൊടുക്കിയ ആടുമാടുകള്‍ക്ക് കയ്യും കണക്കുമില്ല .

നാം നിത്യേന ഉപയോഗിക്കുന്ന അരി , ഉരുളക്കിഴങ്ങ് , തക്കാളി , വഴുതി, വെണ്ടയ്ക്ക ,ക്യാബേജ് , പപ്പായ , കടുക് തുടങ്ങി എല്ലാം തന്നെ ജനിതകമാറ്റം വരുത്തിയവയാണ് . ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട സര്‍ക്കാരാണ് ഈ ജീവശാസ്ത്ര ദുരന്തം വിതക്കുന്നതെന്നതാണ് സത്യം. ഇവിടെയാണ്‌ ബഹുരാഷ്ട്ര കുത്തക കമ്പനികളും സര്‍ക്കാരും നടത്തുന്ന ക്രിമിനല്‍ ഗൂഡാലോചന വെളിപ്പെടുന്നത് .

ഇപ്പോള്‍ കണ്ടില്ലേ , എന്‍ഡോസള്‍ഫാന്‍ രണ്ട്  വര്‍ഷം കൂടി ഉപയൊഗിക്കാമെന്നായിരിക്കുന്നു . അതിന്റെ അര്‍ത്ഥം  രണ്ടു വര്‍ഷം കൂടി ജനങ്ങളെ കൊല്ലാമെന്നല്ലേ . ജീവനാശിനികള്‍ നിരോധിക്കുന്നതിന് പകരം അത് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് . ജനങളുടെ ആരോഗ്യവും സംരക്ഷണവും ഏറ്റെടുക്കേണ്ട സര്‍ക്കാരും കൃഷി ശാസ്ത്രജ്ഞന്മാരും മൌനം പാലിക്കുന്നു . അവര്‍ മനുഷ്യന്റെ തന്നെ കൊലയാളികളുമായ് സംഘം ചേരുന്നു .

സ്വിറ്റ്സര്‍ലണ്ട് , ഫ്രാന്‍സ് , ഗ്രീസ് ,ഏതന്‍‌സ് ,പോളണ്ട് ,ആസ്ത്രേലിയ തുടങ്ങി രാജ്യങ്ങളെല്ലാം ജനിതക മാറ്റം വരുത്തിയ പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് . ഇന്ത്യ മാത്രം ബഹു രാഷ്ട്ര കുത്തക ജനിതക കമ്പനികളുടെ പരീക്ഷണ ശാലയിലെ ഗിനി പന്നികളാവാന്‍ സമ്മതം കൊടുത്തിരിക്കുകയാണ് . അവര്‍ ആധുനികതയുടെ ലേബലില്‍ നമുക്ക് വിഷം വിളമ്പുന്നു . മക് ഡോനാല്‍ഡും കെന്റക്കിയും, പിസ്സയും ,ഡോമിനോയും എല്ലാം ഇത്തരത്തില്‍ സര്‍ക്കാര്‍ ലൈസന്‍സോടെ വിഷം വിളമ്പുന്ന കുത്തകക്കാരാണ് . FDI നിക്ഷേപം വ്യാപകമാവുന്നതോടെ മനുഷ്യരെ കൊല്ലാനുള്ള ഇത്തരം കുത്തകക്കാരുടെ സ്വാതന്ത്ര്യവും വര്‍ദ്ധിക്കും .

നാം നമ്മെ കൊല്ലുന്ന സര്‍ക്കാരിന് കാവല്‍ നില്‍ക്കണോ ? അതോ നമ്മെ കൊല്ലുന്ന സര്‍ക്കാരിനെ കശാപ്പ് ചെയ്യണോ ? ഇന്ത്യ  ഇനി ചിന്തിക്കേണ്ടത് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിരിക്കണം .

ഡോ .സി.ടി. വില്യം 

Thursday, December 6, 2012

സഹദേവന്റെ പേക്കിനാവുകള്‍ -10

പത്ത്

സന്ധ്യാനേരത്ത്  മനസ്സിലാവാത്ത പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ നല്ലത് മനസ്സിലാവുന്ന മറ്റെന്തെങ്കിലും ശ്രദ്ധിക്കുന്നതായിരിക്കും . സഹദേവന്‍ ചുറ്റും നോക്കി .

അപ്പോഴാണ്‌ തൊട്ടപ്പുറത്തെ വീടിന്റെ ജാലക പഴുതിലൂടെ തന്നെ മാത്രം നോക്കുന്ന രണ്ടു കണ്ണുകള്‍ സഹദേവന്‍ കാണുന്നത് .

ആ കണ്ണുകള്‍ക്ക്‌ സുമിത്രയുടെ കണ്ണുകളുടെ ചന്തവും തിളക്കവുമുണ്ടായിരുന്നു .

അത് സുമിത്ര തന്നെയാവുമോ ? ആവില്ല . ആയിരക്കണക്കിന് നാഴികക്കിപ്പുറം ഈ മഹാനഗരത്തില്‍ സുമിത്രയുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്നതല്ലല്ലോ .

പാവം സുമിത്ര ! ഒന്ന് യാത്ര ചോദിക്കാന്‍ പോലും സമയം കിട്ടിയില്ല . ഭര്‍തൃഗൃഹത്തില്‍ അവള്‍ക്കു സുഖമാണോ ആവോ . പെണ്‍കുട്ടികളുടെ ജീവിതം പെരുവഴിയില്‍ എന്ന് മുത്തശി ഇപ്പോഴും പറയുന്നത് സഹദേവന്‍ ഓര്‍ത്തു .

ഇപ്പോള്‍ എവിടെയാവും സുമിത്ര . എവിടെയായാലും ഇപ്പോള്‍ സന്ധ്യയാണല്ലോ . വിളക്കുവക്കും  സമയം. സന്ധ്യക്ക് വിളക്കുവക്കുന്നത് അവള്‍ തെറ്റിക്കാരില്ല . മുത്തശി അത് സമ്മതിക്കാറുമില്ല.

സുമിത്ര വിക്ക് വക്കുന്നത് കാണാന്‍ നല്ല ചന്ദമാണ് . കുളിച്ച് കുറിതൊട്ട് ഭക്തിപുരസ്സരം കണ്ണടച്ച് ധ്യാനിച്ച്‌ വിളക്ക് തൊട്ടു വണങ്ങുന്ന സുമിത്ര നിഷ്കളങ്കമായ അഴകാണ് . സഹദേവന്റെ മനസ്സിലെ സുമിത്രയുടെ മയാത്ത ചിത്രവും അതുതന്നെ.

മഞ്ഞ പാവാടയും കറുത്ത ബ്ലൌസും ധരിച്ച് ദീപം ...ദീപം ..ദീപം.. എന്ന് ചെറുനിശ്വാസത്തില്‍  ശബ്ദിക്കുന്ന സുമിത്രയെ മഞ്ഞക്കിളിയെന്നു കളിയാക്കി ചിരിക്കാറുള്ളതും പതുങ്ങിയിരുന്ന്  പേടിപ്പിക്കാറുള്ളതും ഓര്‍ത്തു സഹദേവന്‍ .

പെട്ടെന്നാണ് കീശയിലെ റിമോട്ട് ശബ്ദിച്ചത് .

ഒരു അജ്ഞാനുവര്‍ത്തിയെപോലെ സഹദേവന്‍ 10 അടി മുന്നോട്ട് കുതിച്ചു . ഏതോ അനിയന്ത്രിതമായ പ്രേരണയില്‍ അയാളുടെ കൈവിരലുകളിലേതോ ഒന്ന് റിമോട്ടിലെ ചുവന്ന ബട്ടണില്‍ അമര്‍ന്നു .

പിന്നെയൊരു സ്ഫോടനമായിരുന്നു . പൊട്ടിച്ചിതറിയ നിലവിക്കിലെ എണ്ണ തിരികള്‍ അഗ്നിസര്‍പങ്ങളായി നിലത്ത് ഫണം വിരിച്ചാടി ഇഴഞ്ഞു .

മാംസം കത്തുന്നതിന്റെയും മുടി കരിയുന്നതിന്റെയും ഗന്ധമുണ്ടായിരുന്നു അവിടം നിറയെ.

സുമിത്രയുടെ മഞ്ഞപ്പാവാട പോലെ അഗ്നി ആളിപ്പടര്‍ന്നു . സഹദേവന്‍ നിലത്തുരുണ്ട്  തീ അണക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു . കത്തുന്ന എണ്ണയുടെയും തിളച്ചാവിയാവുന്ന  വിയര്‍പ്പിന്റെയും ഗന്ധം സഹദേവന്‍ അറിഞ്ഞു.

അകത്തിരുന്ന്  കാലും തിരുമ്മിയ മുത്തശിയുടെ കാര്‍ക്കശ്യമുള്ള ശാസന അയാള്‍ കേട്ടു . " എന്താ കുട്ടി വിളക്ക്  നിലത്തു ഇട്ട് പൊട്ടിച്ചു ല്ലേ . ശിവ ശിവ ! എന്താ ഈ കാണണേ ..കാലക്കേട്‌ എന്തോ വരണ്ണ്ടല്ലോ കുട്ട്യേ ...."

"ഈ സഹദേവേട്ടന്‍ പേടിപ്പിച്ചിട്ടാ മുത്തശി .." സുമിത്ര പേടിച്ചുപറഞ്ഞു .

"കുട്ട്യോളാന്നാ വിചാരം . വിക്ക് വക്കണ നേരത്താ കളി ....കാലക്കേട്‌ വിളിച്ചു വരുത്ത്വാ ...സഹദേവാ .......ഇതുപോലെ പൊട്ടിച്ചിതറി ഇല്ല്യാണ്ടാവും സൂക്ഷിച്ചോ ..." മുത്തശിയുടെ ശാസന നീണ്ടു .

സഹദേവന്‍ ആല്‍ത്തറയില്‍ വിയര്‍ത്തുകൊണ്ടിരുന്നു .

അവസാനിച്ചു .

ഡോ .സി.ടി. വില്യം .

Monday, December 3, 2012

സഹദേവന്റെ പേക്കിനാവുകള്‍ -9

ഒമ്പത്

രു ചെറിയ കുല പടക്കം പോട്ടിയപ്പോഴാണ്  സഹദേവന്‍ അച്ഛന്റെ ഓര്‍മകളില്‍ നിന്ന് തിരിച്ചുവന്നത് .

തമിഴ് പാട്ട് അപ്പോഴേയ്ക്കും നിലച്ചിരുന്നു . നേതാവ് സ്റ്റേജിലെത്തി .ക്യാമറകള്‍ മിന്നി . പ്രസംഗം ആരംഭിച്ചു .

സഹദേവന്‍ ചുറ്റും നോക്കി . വിരലില്‍ എണ്ണാവുന്ന ശ്രോതാക്കളെ ഉണ്ടായിരുന്നുള്ളൂ . പോലീസുകാരെയും ഉച്ചഭാഷിണി ഉടമയെയും കിഴിച്ചാല്‍ ശ്രോതാക്കള്‍ പിന്നെയും കുറയും .

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോറ്റിയ കര്‍ത്താവിനെപോലെയാവുമോ ഈ നേതാവ് ? വിരലില്‍ എണ്ണാവുന്ന ശ്രോതാക്കളിലൂടെ ജനലക്ഷങ്ങളെ മുഴുവന്‍ കേള്‍പ്പിക്കാന്‍ കഴിവുള്ള മറ്റൊരു പ്രവാചകനായിരിക്കുമോ ഈ നേതാവ് ?

വെറുതെയല്ല ലക്ഷങ്ങള്‍ മുടക്കി എന്നെപോലെയുള്ള ശ്രോതാക്കളെ നിയോഗിച്ചതെന്ന് അപ്പോള്‍ സഹദേവന് മനസ്സിലായി .

പ്രസംഗം ശ്രദ്ധിക്കുവാന്‍ തുടങ്ങിയപ്പോഴാണ് സഹദേവന്‍ വീണ്ടും ആശയക്കുഴപ്പത്തിലായത് . നേതാവിന്റെ ഭാഷ സഹദേവന് അറിയില്ലായിരുന്നു .

ഈ ഭാഷ സഹദേവന് അറിയില്ല എന്ന്‍  സഹദേവനെ ഈ പണി എല്പിച്ചവര്‍ക്കറിയാമായിരുന്ന കാര്യമായിരുന്നു . എന്നിട്ടും എന്തിനാണാവോ സഹദേവനെ പോലൊരു ശ്രോതാവ് . സഹദേവന്‍ വെറുതെ സംശയിച്ചു .

ഒരുപക്ഷെ ആളെ കൂട്ടാനാവും . പാര്‍ട്ടിക്കാര്‍ കാശുകൊടുത്ത് വണ്ടിയില്‍ കയറ്റികൊണ്ടുപോയി ജാഥ വിജയിപ്പിക്കുന്നവരുടെ കഥ സഹദേവന്‍ കേട്ടിട്ടുണ്ട് . അതുപോലെയാവും ഇതും . പ്രസംഗം കേള്‍ക്കണമെന്നൊന്നും ഉണ്ടാവില്ല . എന്തായാലും കീശയിലെ റിമോട്ട് ശബ്ധിക്കട്ടെ . അപ്പോള്‍ ചുവന്ന ബട്ടന്‍ അമര്‍ത്തി സാന്നിദ്ധ്യം അറിയിക്കാം . സഹദേവന്‍ മനസ്സില്‍ പറഞ്ഞു .

അവസാനഭാഗം അടുത്ത ബ്ലോഗ്ഗില്‍ ....

ഡോ .സി.ടി.വില്യം .

Saturday, December 1, 2012

സഹദേവന്റെ പേക്കിനാവുകള്‍ -8

എട്ട്

ഹദേവനെയും വഹിച്ചുകൊണ്ടുള്ള വെളുത്ത മാരുതി വാന്‍ ഒരിടത്ത് വന്നുനിന്നു .

"ഇവിടെ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ  നിങ്ങളുടെ സ്ഥാനത്തേയ്ക്ക് . പറഞ്ഞതുപോലെ നിങ്ങളുടെ റിമോട്ട് ശബ്ടിച്ചില്ലെങ്കില്‍  വേഗം തന്നെ ഇവിടെ വരണം ." ഡ്രൈവര്‍ പറഞ്ഞു .

അപ്പോള്‍ റിമോട്ട് ശബ്ദിച്ചാല്‍ മടക്കയാത്ര ഇല്ലെന്നാണോ ? അതിനെക്കുറിച്ച്‌ മാത്രം ഡ്രൈവര്‍ ഒന്നും പറഞ്ഞില്ലല്ലോ . സഹദേവന്‍ ഒന്ന് സംശയിച്ചു .

റിമോട്ട് ശബ്ടിച്ചാലത്തെ മടക്കയാത്രയെ കുറിച്ച് ഡ്രൈവറോട് ചോദിയ്ക്കാമെന്നു വിചാരിച്ച് തിരിഞ്ഞുനോക്കിയപ്പോഴെയ്ക്കും വാന്‍ ഓടിയകന്നിരുന്നു .

സഹദേവന്‍ നടന്നു .

തന്നെ നിയോഗിച്ചിട്ടുള്ള സ്ഥലത്തുനിന്നായിരിയിരിയ്ക്കണം "പോണാല്‍ പോകുട്ടും പോടാ " എന്ന തമിഴ് പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു .

സഹദേവന്‍ ആരോടെന്നില്ലാതെ ചിരിച്ചു . ഓരോതരം ജോലികള്‍ ! നേതാവ് പറയുന്നത് കേള്‍ക്കുക . കേട്ടോ എന്നുറപ്പ് വരുത്താന്‍ കീശയിലെ യന്ത്രം ശബ്ടിയ്ക്കുക . കേട്ടു എന്ന്‍  ബോധ്യപ്പെടുത്താനായി 10 അടി മുന്നോട്ട് നടക്കുക . ചുവന്ന ബട്ടണ്‍  അമര്‍ത്തുക .ഇത്തരം നിസ്സാര ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമായി തരിക .നല്ല തമാശ തന്നെ .സഹദേവന്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിച്ചു .

പണ്ട് ഗാന്ധിയും നെഹ്രുവും ഒക്കെ പ്രസംഗിക്കുന്ന കാലത്ത് ഇത്തരം ജോലിയൊന്നും ഉണ്ടായിരുന്നില്ല . തീര്‍ച്ച . ഉണ്ടായിരുന്നെങ്കില്‍ സഹദേവന്റെ അച്ഛനും ഒരുപാട് ലക്ഷങ്ങള്‍ സമ്പാദിച്ചേനെ .

സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന സഹദേവന്റെ അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് . ഇതുപോലെ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോയ കഥകള്‍ .

അപ്പോഴൊക്കെ പ്രസംഗം കേട്ടതിന്  പോലീസിന്റെ തല്ലുകൊണ്ടതും ചിലപ്പോഴൊക്കെ ജയിലില്‍ പോയതുമായ കഥകള്‍ . പാവം അച്ഛന്‍ ! ഇന്നായിരുന്നെങ്കില്‍ അച്ഛന് ഒരുപാട് പണം കിട്ടുമായിരുന്നു .

പാവം ചത്തുപോയി . ഇത്തരക്കാര്‍ക്ക് നീക്കിവച്ച പെന്‍ഷന്‍ പോലും കിട്ടാതെ .

കഥ തുടരും ....
ഡോ .സി.ടി.വില്യം

Tuesday, November 27, 2012

സഹദേവന്റെ പേക്കിനാവുകള്‍ -7

ഏഴ്‌

മേശപ്പുറത്ത്  വച്ചിരുന്ന യന്ത്ര സാമഗ്രികളില്‍ നിന്ന് ആദ്യം എടുത്തത് ഒരു ബെല്ടായിരുന്നു . നല്ല വീതിയുള്ള ഒരു തരം ബെല്‍റ്റ്‌ .

ബെല്‍റ്റിന്റെ ഒരറ്റത്ത് ചെറിയ ബാറ്ററി എന്ന് തോന്നിപ്പിക്കുന്ന മൂന്നോ നാലോ എണ്ണം കുറുകെ ഘടിപ്പിച്ചിട്ടുണ്ട് . മറ്റേ അറ്റത്ത്‌  ഒരു വാച്ചും പിടിപ്പിച്ചിരുന്നു .

"ഈ ബെല്‍റ്റ്‌ സൂക്ഷിക്കണം . അപകടം പിടിച്ച ഒരു തരം ബെല്ട്ടാണിത് . ഇത് ധരിച്ചാല്‍ പിന്നെ ശരീരത്തിന്റെ ഗതി വിഗതികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ." X നും Y നും പിന്നെ എനിക്കും ബെല്‍ട്ട്‌  കെട്ടിത്തന്ന ആള്‍ പറഞ്ഞു .

പിന്നീട് ഓരോ  റിമോട്ടുകള്‍  ഞങ്ങളുടെ ഷര്‍ട്ടിന്റെ താഴെയുള്ള കീശയില്‍ വച്ചുകൊണ്ടയാള്‍ തുടര്‍ന്നു , " വളരെ ഗൗരവമുള്ള ചില വിവരങ്ങളും കണക്കുകളും കൂട്ടിയും കിഴിച്ചും രേഖപ്പെടുത്തി വച്ചിട്ടുള്ള ഒരു യന്ത്രമാണിത് . ഈ യന്ത്രത്തില്‍ ഇനി നിങ്ങള്ക്ക് ഒന്നും കൂട്ടാനോ കിഴിയ്ക്കാനോ  ഇല്ല . നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം . ഈ ചുവന്ന ബട്ടന്‍ ഒന്നമര്‍ത്തുക , അതും ഞാന്‍ പറയുന്നതുപോലെ , കാണിച്ചുതരുന്നതുപോലെ ."

സഹദേവന്  ഇവരുടെ വഴിക്കണക്ക് അത്ര ഇഷ്ടപ്പെട്ടില്ല . ഇനി ഞങ്ങള്‍ മൂന്ന് പേര്‍ക്ക് കൂട്ടാനോ കിഴിക്കാനോ  ഇല്ലെന്ന അയാളുടെ പരാമര്‍ശത്തില്‍ സഹദേവന് നല്ല വിഷമം തോന്നി . ഒന്നും കിഴിക്കണമെന്നില്ല, കൂട്ടാന്‍ പാടില്ല എന്ന് പറയുന്നത് സഹദേവന്റെ കണക്കിനെ അപമാനിക്കലല്ലേ .അത് സഹദേവന്റെ മനസ്സിനെ വല്ലാതെ നീറിപ്പിടിച്ചു .

അല്ലെങ്കില്‍ തന്നെ  ഒന്നും കൂട്ടാതെ തന്നെ ഇക്കൂട്ടര്‍ എല്ലാം തന്നതല്ലേ . സുമിത്രയുടെ കല്യാണത്തിന്  ഒരു ലക്ഷം രൂപ അവര്‍ തന്നത് ഒന്നും കൂട്ടാതെയും കിഴിക്കാതെയും അല്ലെ . അതുപോലെ ഇനിയും ഒന്നും കൂട്ടാതെ തന്നെ ഇവര്‍ തനിക്ക്  ലക്ഷങ്ങള്‍ തരുമായിരിക്കും . സഹദേവന്റെ സമാധാനം മനസ്സിനെ തണുപ്പിച്ചു .

" ദാ  ഇതിലേക്ക് ശ്രദ്ധിക്കുക" , ഒരിക്കല്‍കൂടി  മുന്നില്‍  നിവര്‍ത്തിവച്ച സുമിത്രയുടെ കണക്കുപുസ്തകത്തിന്റെ താളിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു . കണക്കുപുസ്തകത്തില്‍ X ഉം Y ഉം Z ഉം ചുവന്ന മൂന്ന് നക്ഷത്രങ്ങളായി തെളിഞ്ഞു . ഞങ്ങള്‍ നക്ഷത്രങ്ങളാവുകയായിരുന്നു.

" ഈ മൂന്ന് നക്ഷത്രങ്ങള്‍ ജ്വലിക്കുന്നിടത്തും ഒരു നേതാവ് വരും പ്രസംഗിക്കാന്‍ . നിങ്ങള്‍ ആ നേതാവിന്റെ പ്രസംഗം ശ്രധിച്ചുകേള്‍ക്കണം . നിങ്ങള്‍ പ്രസംഗം ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഈ യന്ത്രം ശബ്ധിച്ചുകൊണ്ടിരിക്കും.ഈ ശബ്ദം ശരിക്കും കേള്‍ക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തിയതിന് ശേഷം 10 അടി  മുന്നോട്ട് കയറി ഈ ചുവന്ന ബട്ടന്‍ അമര്‍ത്തണം . ഇതൊക്കെ പെട്ടെന്ന് തന്നെ തീരണം . നിങ്ങള്‍ പ്രസംഗം ശരിക്ക് കേട്ടിരുന്നുവെന്ന്  ഞങ്ങള്‍ മനസ്സിലാക്കുന്നത് അപ്പോള്‍ മാത്രമാണ് .ഇവിടെ നിങ്ങളുടെ ജോലി അവസാനിക്കുകയാണ് .......ഒരു കാര്യം കൂടി . നിങ്ങളുടെ  ഘടിപ്പിച്ചിട്ടുള്ള വാച്ചിന്റെ സൂചി 12 ല്‍ എത്തിനിന്നിട്ടും നിങ്ങളുടെ റിമോട്ടുകള്‍  ശബ്ധിച്ചില്ലെങ്കില്‍ പിന്നെ നിങ്ങള്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല . നിങ്ങള്ക്ക് നിങ്ങളുടെ വാഹനത്തില്‍ തന്നെ കയറി യാത്ര തുടരാം. "  അയാള്‍ പറഞ്ഞവസാനിപ്പിച്ചു .

എന്തൊരു അനായാസവും അയത്നലളിതവുമായ ജോലിയാണ് തന്റേതെന്ന്  ഓര്‍ത്ത്‌ സഹദേവന്‍ തെല്ലൊന്ന് അഹങ്കരിച്ചു .

ഇനിയും വരാനിരിക്കുന്ന ഉയര്‍ന്ന ജോലികളില്‍ ഇനിയും അമര്‍ത്താനുള്ള ചുവന്ന ബട്ടണുകളില്‍ സഹദേവന്റെ കണ്ണുകള്‍ സ്വപ്നാടനം നടത്തി .

യന്ത്രങ്ങള്‍ കൂടുന്നതോടെ മനുഷ്യന്റെ ജോലികള്‍ എളുതാവുന്നതും എന്തിന്  ജോലി തന്നെ ഇല്ലാതാവുന്ന മഹാത്ഭുതത്തില്‍ സഹദേവന്റെ ചിന്തകള്‍ സ്തംഭിച്ചുനിന്നുപോയി .

കഥ തുടരും .....
ഡോ .സി. ടി. വില്യം

Friday, November 23, 2012

Kasab’s last words: “Tell my Ammi”. What? What? What? …….


Muhammad Ajmal Amir Kasab told the Court: “It’s all wrong. I am not guilty”. Yes it’s all wrong and he deserves punishment. We Indians and the judiciary endorse the same. But….


Now, Muhammad Ajmal Amir Kasab is hanged to death. He killed some people simply positioning himself on a common young man’s platform. An illiterate platform indeed! But the judiciary killed him positioning itself on an elite platform. A platform for the intelligentsia! Dharma ! Truth ! Ahimsa ! We see killing in both the platforms. Some rejoice. Some sought relief. Some neutrally kept silent. 


K. Unnikrishnan, father of NSG commando Major Sandeep Unnikrishnan who was slain in a 26/11 terror attack in Mumbai, confessed in public that the execution of Ajmal Amir Kasab is not a matter to “rejoice over,” but a “legal necessity.”


What Mr. Unnikrishnan showed is not seen shown by the great Indian judiciary. The legal necessity could be justified if the judicial mechanism sentenced him rigorous punishment until death. Why should we kill? Who has given you the right to kill? In the whole globe so many countries have either abandoned or proclaimed moratorium to hanging, but our great India has decided to kill the person who killed. But the story is not always the same. Yes, the story of Ahimsa continues….. 


Shashikumar Velath, Director-Programmes, Amnesty International India, Amnesty International said the execution of Kasab would undo much of the progress India made over death penalty. “Today’s execution means India has taken a significant step backwards and joined that minority of countries that are still carrying our executions,” 


Mr. Shashikumar further said that the Amnesty International was deeply disconcerted both by the unusual speed with which the mercy petition was rejected and the secrecy that surrounded Kasab’s execution. The resumption of executions in the country came barely two days after the UN General Assembly’s human rights committee adopted a resolution calling for a global moratorium on the death penalty with a view to completely abolishing it. He also urged the Union Government to establish an immediate moratorium on executions with a view to abolishing death penalty. 


The ‘Peoples’ Movement against Death Penalty’ headed by Justice VR. Krishna Iyer described the execution as an “unconstitutional act” of the State. Saying that Kasab was brainwashed in the name of God to unleash unmindful act of terror, the organisation, in a statement, said poverty and ignorance of the “young boy” was exploited and he was used as a killing instrument by the hatred politics of a neighbour State. 


The Hindu in its editorial said that the most compelling argument, however, is this: the application of the death penalty is, as the Supreme Court itself acknowledged earlier this week, increasingly arbitrary. Capital punishment has become, as the medieval philosopher Maimonides many centuries ago warned it would, a matter of “the judge’s caprice”. It is also simply not true that capital punishment is integral to fighting terrorists. The absence of the death penalty in, say, France and the United Kingdom has not made these two nations softer in their ability to combat terror than the U.S. The grief of 26/11 was personal for many in this newspaper; like others, members of staff grieve for lost friends. Yet, the horror of 26/11 ought not stop us from dispassionately debating the need for the death penalty.


Now,Ajmal Kasab is no more. He gave way to the other Kasabs expected to follow him. Before bidding farewell, he had only one message to share before he was hanged on Wednesday. “Tell my Ammi [mother]”. What? What? What? ……..

Dr.C.T. William

Monday, November 19, 2012

സഹദേവന്റെ പേക്കിനാവുകള്‍ -6

ആറ്

ഈ കെട്ടിടത്തില്‍ എത്തി പെട്ടതിനുശേഷം സഹദേവന്‍ പുറത്തുപോയിട്ടില്ല .

സഹദേവന്‍ മാത്രമല്ല , ആരും പുറത്തുപോയിട്ടില്ല .

അപൂര്‍വ്വം മാത്രം ശബ്ദിച്ച സെല്‍ ഫോണിലൂടെ വിരളമായ വാക്കുകളും കോഡുകളും കൈമാറുന്നത് സഹദേവന്‍ ശ്രദ്ധിച്ചിരുന്നു .

മുറിയ്ക് അകത്തുള്ള പലരും കമ്പ്യുട്ടറില്‍ ടയിപ്പു ചെയ്യുകയോ ടീവിയിലെ ദൃശ്യങ്ങള്‍ നിരീക്ഷിയ്ക്കുകയോ ആണ് .

ഓരോ തവണ സെല്‍ഫോണ്‍ ശബ്ധിച്ചപ്പോഴും ഓരോ ആജ്ഞകള്‍ ലഭിയ്ക്കുന്നതുപോലെ അവര്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.

ഇപ്പോള്‍ അവരില്‍ മൂന്നുനാലുപേര്‍ സഹദേവന്റെ അടുത്തെത്തി .

അവരില്‍ പലരും പലപല യന്ത്രസാമഗ്രികള്‍ സഹദേവന്റെ മുന്നിലുള്ള മേശമേല്‍ വച്ചു .

"ഇനി നമുക്ക് ഓപ്പറേഷന്‍ ആരംഭിയ്ക്കാം ." കൂട്ടത്തിലൊരാള്‍ പറഞ്ഞു .

അയാളുടെ മുന്നില്‍ വലിയൊരു കടലാസ്സ്  നിവര്‍ത്തിവച്ചിരുന്നു . അതില്‍ നിറയെ ചിന്നിച്ചിതറിയ ചിഹ്നങ്ങളും, രേഖകളും , ചതുരങ്ങളും , വൃത്തങ്ങളും , നക്ഷത്രങ്ങളുമായിരുന്നു .

അതുകണ്ടപ്പോള്‍ സഹദേവന് ഓര്‍മ വന്നത് സുമിത്രയുടെ കണക്കുപുസ്തകത്തിലെ ചില പേജുകളായിരുന്നു .

"തല്‍കാലം നിങ്ങള്‍ മൂന്നുപേരും അറിയപ്പെടുക 'X,Y,Z ' എന്നായിരിയ്ക്കും .
എന്നെയും വേറെ രണ്ടുപേരെയും  അയാള്‍ തുടര്‍ന്നു. അയാള്‍ തുടര്‍ന്ന് പറഞ്ഞതൊന്നും സഹദേവന് മനസ്സിലായില്ല .

എങ്കിലും സഹദേവന്‍ അവരില്‍ "Z" ആണെന്ന് മനസ്സിലായി .

അവസാനത്തെ അക്ഷരമിട്ട്  പേര് വിളിച്ചതില്‍ സഹദേവന് ആക്ഷേപമുണ്ടായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല .

ജീവിതത്തില്‍ എവിടെയും പിന്തള്ളപ്പെട്ടതിനാലാവാം  ഈ "Z" പേര് കിട്ടിയതെന്ന് സഹദേവന്‍ സ്വയം സമാധാനിച്ചു .

കഥ തുടരും.......

ഡോ .സി. ടി. വില്യം

Saturday, November 17, 2012

സഹദേവന്റെ പേക്കിനാവുകള്‍ -5

അഞ്ച്

ഈ മഹാനഗരത്തിന്റെ പേര് സഹദേവനറിയില്ല. ആരോടെങ്കിലും ചോദിച്ചറിയണമെന്നും  സഹദേവന് തോന്നിയില്ല .

പണ്ടെങ്ങോ കണ്ട ഒരു തമിഴ് സിനിമയിലെ ഒരു നഗരമായിരിയ്ക്കണം അതെന്ന്  സഹദേവന്റെ മനസ്സ് പറയുന്നു .

നാലോ അഞ്ചോ നിലകളുള്ള ഒരു കെട്ടിടത്തിന്റെ അവസാനത്തെ നിലയിലാണ് സഹദേവനും കൂട്ടരും ഇപ്പോള്‍ .

ഈ കൂട്ടത്തിലുള്ള ആരെയും സഹദേവന്‍ അറിയില്ല . ആരോടെങ്കിലും ഒന്ന് ചോദിയ്ക്കാമെന്നു വച്ചാല്‍ തന്നെ അവരൊക്കെ വളരെ ഗൌരവതരമായ തിരക്കിലുമാണ് .

ആ മുറി നിറയെ ശബ്ദങ്ങളാണ് . എത്ര ട്യൂണ്‍ ചെയ്തിട്ടും ഒരു സ്റ്റേഷന്‍ പോലും കിട്ടാത്ത അസുഖകരമായ ശബ്ദിയ്ക്കുന്ന ഒരു റേഡിയോ പോലെയായിരുന്നു ആ മുറി .

മുറിയ്ക്കകത്തെ കൊച്ചു കൊച്ചു ടീവികളില്‍ അവ്യക്തമായ വെളിച്ചവും നിഴലും ഒളിച്ചുകളിച്ചിരുന്നു . ചിലപ്പോഴൊക്കെ ചില നഗര ദൃശ്യങ്ങളും ഒളിഞ്ഞും തെളിഞ്ഞും കൊണ്ടിരുന്നു .

സഹദേവന്റെ മുന്നില്‍ തിന്നാനും കുടിയ്ക്കാനും നിറയെ ഭക്ഷണ -പാനീയങ്ങളുണ്ടായിരുന്നു .

അയാള്‍ അതൊക്കെ തിന്നും കുടിച്ചും സമയം കളഞ്ഞു . അയാള്‍ തനിയ്ക്ക് ചെയ്യാനുള്ള ജോലി എന്തെന്ന് ആരോടും തിരക്കിയതുമില്ല . എല്ലാം സഹദേവനിലേയ്ക്ക്  താനേ എത്തുകയായിരുന്നുവല്ലോ .

കഥ തുടരും .....

ഡോ .സി. ടി. വില്യം.

Thursday, November 15, 2012

സഹദേവന്റെ പേക്കിനാവുകള്‍ - 4

നാല്

ആവശ്യത്തിന്  പൊന്നും മിന്നുന്ന പട്ടും ചുറ്റിയപ്പോള്‍ സുമിത്ര മണവാട്ടിയെക്കാള്‍ സുന്ദരിയായി .

വീട് നിറയെ ബന്ധുജനങ്ങളും, മുറ്റം നിറയെ അയല്‍വാസികളും വിവിധ വര്‍ണങ്ങളിലും ഭാവങ്ങളിലും നിറഞ്ഞൊഴുകി .

സുമിത്രയുടെ സമൃദ്ധിയില്‍ കണ്ണെറിഞ്ഞ ബന്ധുക്കളും നാട്ടുകാരും സഹദേവന്റെ പ്രാപ്തിയെയും പ്രൌഡിയെയും പ്രകീര്‍ത്തിച്ചു .

ജോലിയൊക്കെ സുഖം തന്നെ , ഇനിയെന്ന് തിരിച്ചുപോകുന്നു , ഇനിയെന്ന് വരും , മക്കള്‍ക്ക്‌ എന്തെങ്കിലും സ്കോപ്പ്   ഉണ്ടെങ്കില്‍  പറയണം , അറിയിക്കണം ....തുടങ്ങി സുഖാന്വേഷണങ്ങളില്‍ ബന്ധുക്കളും നാട്ടുകാരും സഹദേവന്റെ കൈ കുടഞ്ഞ്‌  കടന്ന്  പൊയ്ക്കൊണ്ടിരുന്നു .

സുമിത്രയുടെ കണ്ണുകളിലെ അത്ഭുതത്തിന്റെ  തിളക്കവും സന്തോഷത്തിന്റെ ഹൃദയമിടിപ്പും മുഹൂത്തമടുക്കുന്നതോടെ  കൂടിക്കൂടി വന്നു . അത് അവളെ കൂടുതല്‍ സുന്ദരിയാക്കി .

അവള്‍ മനസ്സുകൊണ്ട് അനേകം തവണ തട്ടകത്തിലെ അമ്പലത്തിലെ കൃഷ്ണശിലയില്‍ പുഷ്പാര്‍ച്ചന നടത്തി തിരിച്ചുവന്നുകൊണ്ടിരുന്നു .

ഒപ്പം സഹദേവേട്ടന്  കൈവന്ന ഐശ്വര്യത്തില്‍ ഈശ്വരനോട് പ്രാര്‍ഥിച്ച് ഏട്ടനെ മനസ്സാ വണങ്ങികൊണ്ടിരുന്നു.

താളമേളങ്ങളുടെ അകമ്പടിയോടെ, അനേകരുടെ കണ്ണുകളിലെ അഴകായി, അത്ഭുതമായി സുമിത്ര സുമംഗലിയായി.

ഉത്സവമൊഴിഞ്ഞ  അമ്പലമുറ്റം പോലെ സഹദേവന്റെ വീടും മനസ്സും വെറുതെ കിടന്നു .

അയാള്‍ ആരോടൊക്കെയോ യാത്ര പറഞ്ഞു . ആരോടൊക്കെയോ മറുമൊഴി ചൊല്ലിയത് അയാള്‍ അറിഞ്ഞതേയില്ല .

സഹദേവന്‍ മടക്കയാത്രയായി .

കഥ തുടരും .......

ഡോ .സി.ടി.വില്യം 

Monday, November 12, 2012

സഹദേവന്റെ പേക്കിനാവുകള്‍ -3

 മൂന്ന്

സഹദേവന്റെ വര്‍ത്തമാനകാലത്തിന് യാന്ത്രിക സ്വഭാവം മാത്രം .

അയാള്‍ കള്ള്  കുടിച്ചപ്പോഴും പെണ്ണ് പിടിച്ചപ്പോഴും അയാളുടെ അവയവ സാമഗ്രികളായിരുന്നു പ്രവര്‍ത്തനനിരതമായത് .

സഹദേവന്റെ കാലം ഭാവികാലമാണ് . അയാളുടെ ഭൂതകാല വിലാപങ്ങളും വിചാരങ്ങളും സംഭവങ്ങളുടെ ഒഴുക്കില്‍ എവിടെയോ മാഞ്ഞു പോയി .

അയാളുടെ മനസ്സും ശരീരവും ഭാവികാലത്തില്‍ സുനിശ്ചിതപ്പെടുത്തിയ സമൃദ്ധമായ  ഏതോ സ്ഫോടനത്തില്‍ ചിതറിക്കിടന്നു .

വീടിന്റെ അറ്റകുറ്റ പണികള്‍ , സുമിത്രയുടെ കല്യാണം , അച്ഛന്റെയോ അമ്മയുടെയോ മരണത്തെതുടര്‍ന്ന് മരണപത്ര പ്രഖ്യാപനത്തിലൂടെ സ്വന്തമായേക്കാവുന്ന  വീട് ......തുടങ്ങിയ കൊച്ചു കൊച്ചു കിനാവുകളില്‍ സഹദേവന്റെ ഭാവികാല വിചാരം അവിടവിടെ തെറിച്ചുകിടന്നു .

ഇവയുടെയൊക്കെ ശുഭാസമാപ്തി വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമാണ് സഹദേവന്‍ ഈ യാത്രയ്ക്ക് തുനിഞ്ഞത് .

ആരും സഹദേവന്റെ ഇത്തരം കാര്യവിചാരത്തിലെയ്ക്ക് കടക്കാതെ വന്നപ്പോള്‍ അയാള്‍ തന്നെ വിഷയത്തിന്റെ വാതില്‍ തുറന്നു .

മൂവരിലെ മുമ്പന്‍ എന്ന് തോന്നിയ ഒരുവനോട് സഹദേവന്‍ പറഞ്ഞു . " എന്റെ ജോലി എന്താണെന്ന് പറഞ്ഞാല്‍ അത് തുടങ്ങാമായിരുന്നു . എങ്ങിനെയെങ്കിലും സുമിത്രയുടെ കല്യാണം നടക്കണം . അവള്‍ക്ക്  വേണ്ടിയാണ്  ഞാന്‍ നിങ്ങളോടൊപ്പം ഈ ജോലി  എന്താണെന്ന് പോലും തിരക്കാതെ ഇറങ്ങിത്തിരിച്ചത് ."

സംഘത്തില്‍ മുമ്പേ നടന്നവന്‍ പറഞ്ഞു , " നിങ്ങളെപോലെ ഒരാള്‍ക്കേ ഞങ്ങള്‍ ഉദ്യേശിയ്ക്കുന്ന  ഈ ജോലി  നിര്‍വഹിയ്ക്കാനാവൂ . നിങ്ങള്‍ അത് ചെയ്യുമെന്നും നിങ്ങളെകൊണ്ട് അത് ചെയ്യിയ്ക്കാം എന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്‌ .എന്നാല്‍ മനസ്സിന് ഏറെ സ്വസ്ഥതയും ഏകാഗ്രതയും അത്യാവശ്യമാണ് ഈ ജോലിയ്ക്ക് . അത്രയ്ക്ക് സമയ ബന്ധിതവും കൃത്യതയും ആവശ്യമാണ്‌ ഈ ജോലിയ്ക്ക് . നിങ്ങളുടെ മനസ്സ് സ്വസ്ഥവും എകാഗ്രവുമാകണമെങ്കില്‍ ആദ്യം സുമിത്രയുടെ കല്യാണം നടക്കണം . അതുകൊണ്ട് അവളുടെ കല്യാണാവശ്യവും മറ്റും കണക്കിലെടുത്ത് ഞങ്ങള്‍  നിങ്ങള്‍ക്ക് ഒരു ലക്ഷം മുന്‍കൂറായി തരുന്നു . പിന്നെ എല്ലാം സമയബന്ധിതവും കൃത്യവുമായിരിയ്ക്കണമെന്നതുകൊണ്ട് സുമിത്രയുടെ കല്യാണം വേഗം നടത്തണം ."

ഒരു വെടി പൊട്ടുന്നതിന് മുമ്പ് തന്നെ കുറെ പക്ഷികള്‍ വീണതുപോലെ തോന്നി സഹദേവന് .

സുമിത്രയുടെ കല്യാണത്തിനുള്ള ഒരു ലക്ഷം രൂപ കൈപറ്റുമ്പോള്‍ അയാള്‍ ഇനിയും പൊട്ടാനുള്ള വെടിക്കുഴലിലെ  ഊര്‍ജ്ജമാവുകയായിരുന്നു .

കഥ തുടരും .....
ഡോ .സി. ടി. വില്യം .

Friday, November 9, 2012

സഹദേവന്റെ പേക്കിനാവുകള്‍ -2

രണ്ട്

ഇപ്പോള്‍ ശരിയ്ക്കും ഇരുട്ടാണ്‌ . കട്ടിപിടിച്ച ഇരുട്ട് .സഹദേവന്റെ അവ്യക്തമായ പ്രതീക്ഷയുടെ നാളങ്ങള്‍ കാറ്റിലെന്നോണം ഇളകിയുലഞ്ഞു .

വീര്‍ത്തുപൊങ്ങിയ ഇരുട്ടിനെ, മുമ്പേ നടന്നവന്‍ പെന്‍ടോര്‍ച്ചു കൊണ്ട്  കീറി മുറിച്ചു .

സഹദേവന്റെ അസ്വസ്ഥത മനസിലാക്കിയതിനാലാവണം അയാള്‍ പറഞ്ഞു : "നമുക്ക് വിശ്രമിയ്ക്കാനുള്ള സ്ഥലം എത്തിക്കഴിഞ്ഞു ."

സ്ഥലം എത്തിക്കഴിഞ്ഞുവെന്ന്‌  പറഞ്ഞുവെങ്കിലും കുറെ കൂടി നടന്നുകയറിയതിന് ശേഷമാണ് വിശ്രമ സ്ഥലം എത്തിയത് .

ഏതോ അജ്ഞാത ജീവിയുടെ, രാത്രിയില്‍ തിളങ്ങുന്ന കണ്ണുപോലെ ഒരു കുടില്‍ .സാധാരണയില്‍ കവിഞ്ഞ്  ഒന്ന് കുനിഞാലെ കുടിലിനകത്ത്  കടക്കാനാവൂ .

സഹദേവനും കൂട്ടരും കുടിലിനകത്തെ  അരണ്ട പ്രകാശത്തില്‍ തെളിഞ്ഞു .

ചുവന്ന ചില്ലു കുപ്പിയില്‍ നിന്ന് ഫണം വിരിച്ചാടിയ നാളത്തിന് ചുറ്റും അവര്‍ തളര്‍ന്നിരുന്നു .

കുടിലിനകം  നിറയെ പനങ്കള്ളിന്റെ മൂത്ത മണം . പനയോലകള്‍ ച്ചുരുട്ടി തിരുകിയ കന്നാസ്സില്‍ നിന്ന് പനങ്കള്ള് പതഞ്ഞ്  ഒഴുകിയപ്പോള്‍ സഹദേവന്റെ വിശപ്പും ദാഹവും ആളിക്കത്തി .

തടിച്ചു കൊഴുത്ത ഒരുവളാണ് കോപ്പ നിറയെ കള്ളും ആവി പറക്കുന്ന പുഴുങ്ങിയ കപ്പലണ്ടിയും അവര്‍ക്ക് വിളമ്പിയത് .

ഒഴിഞ്ഞ കോപ്പകളില്‍ കള്ള്  നിറയ്ക്കാന്‍ അവള്‍ കുനിഞ്ഞപ്പോഴൊക്കെ സഹദേവന്‍ അവളുടെ കണ്ണുകളിലെ വെളിച്ചത്തിന്റെ പൊട്ടിനേയും  ഒഴുകിയിറങ്ങിയ മുലകള്‍ക്കിടിയിലെ ഇരുട്ടിനെയും ആസ്വദിച്ചു .

പിന്നീട്  അവരില്‍ ആരൊക്കെയോ ഉറങ്ങുകയും ഉണരുകയും ചെയ്തു .അവളുടെ കണ്ണുകളിലെ വെളിച്ചത്തിന്റെ പൊട്ടില്‍ ഇരുട്ട് പടരും വരെ . മുലകള്‍ക്കിടയിലെ ഇരുട്ടില്‍ വെളിച്ചം പടരും വരെ .

കഥ തുടരും .....

ഡോ .സി.ടി.വില്യം

Thursday, November 8, 2012

സഹദേവന്റെ പേക്കിനാവുകള്‍


ഒന്ന്

എത്ര ആലോചിച്ചിട്ടും സഹദേവന് സംഭവങ്ങളുടെ തുടക്കവും ഒടുക്കവും പിടി കിട്ടുന്നില്ല .
സഹദേവന് അറിയാവുന്നത് ഇത്രമാത്രം .

സമയം സന്ധ്യയോടടുക്കുന്നു . എവിടെനിന്നോ വഴിതെറ്റി വന്ന ഒരു മൂവര്‍ സംഘത്തിലെ നാലാമന്റെ അസ്ഥിത്വമായിരുന്നു അയാള്‍ക്ക്‌ .

ആരുടേയും മുഖം വ്യക്തമായി ഓര്‍മയില്‍ നില്‍ക്കുന്നില്ല . മാത്രമല്ല ,  യാതൊരു മുന്നറിയിപ്പുമില്ലാതെ മാറുന്നുമുണ്ട് . ചിലപ്പോള്‍ ഒന്നാമന്റെ മുഖം  രണ്ടാമനും രണ്ടാമന്റെ മുഖം മൂന്നാമനും കൈവശപ്പെടുത്തുന്നുണ്ട് .

സഹദേവന്‍ ആനയിയ്ക്കപ്പെടുകയാണ് .  മുന്നില്‍  നടക്കുന്ന ആള്‍ നേതാവോ വഴികാട്ടിയോ ആണ് . അയാളെ പിന്തുടരുന്ന രണ്ടുപേര്‍ അനുയായികളോ കാവല്‍ കാവല്‍ ഭടരോ ആണ് .

കടന്നുപോകുന്ന ഭൂപ്രദേശത്തെ കുറിച്ചും സഹദേവന് കറുത്ത കുപ്പിവള പൊട്ടുപോലത്തെ ധാരണകളുണ്ട് .

ആമകളെപോലെയോ ആനകളെപോലെയോ ഉള്ള കരിമ്പാറ കൂട്ടങ്ങള്‍ യക്ഷികളെ പോലെയൊ ഗന്ധര്‍വന്മാരെപോലെയോ മിഴിച്ചുനില്‍ക്കുന്നു . അവയില്‍ ചിലവ മദജലം പോലെ ജലപാളികളെ ഒഴുക്കുന്നു .

ആരും അധികമൊന്നും സംസാരിയ്ക്കുന്നില്ല .എങ്കിലും ഭാഷയെ കുറിച്ചും സഹദേവന് അവ്യക്തമായ ധാരണകളുണ്ട് . ഭാഷയ്ക്ക് തെലുങ്കിനോടോ തമിഴിനോടോ ചിലപ്പോള്‍ മലയാളത്തിനോടോ സാമ്യമുണ്ട്‌ . എല്ലാം കൂടി കുഴയുന്നതുകൊണ്ടാവാം സഹദേവന് കാര്യങ്ങള്‍ അവിടവിടെ മനസ്സിലാവുന്നുണ്ട് .

കഥ തുടരും .....

ഡോ .സി.ടി .വില്യം

Monday, November 5, 2012

കവിത -വാനപ്രസ്ഥം


വാനപ്രസ്ഥം

പച്ച മരുന്ന് മണക്കുന്ന
പച്ച ഋതുമതികളെ
ബലാല്‍സംഗം ചെയ്തവന്റെ തലയ്ക്ക്
ബലികല്ലെറിഞ്ഞവനാണ്  ഞാന്‍ .

പുല്ലുവിലയ്ക്ക്  നെല്‍വിത്തിന്റെ ഗര്‍ഭം വിറ്റ
പല്ല് കൊഴിഞാടിയ
പുല്ലാനി മൂര്‍ഖന്റെ
പുല്ക്കാട്ടില്‍ കഴിഞ്ഞവനാണ് ഞാന്‍.

പുര കത്തുമ്പോള്‍ വാഴ വെട്ടിയവന്റെ
പുറമ്പോക്കില്‍ പതുങ്ങിയിരുന്ന്
വാഴ വെട്ടിയവന്റെ
കുലയ്ക്ക്‌ പിടിച്ചവനാണ് ഞാന്‍ .

മൂത്രമടക്കം പാല്‍
മുന്നാഴി കറന്നെടുത്ത
പ്രാന്തന്‍ പശുപതിയെ
പാലാഴിയില്‍  മുക്കിയെടുത്തവനാണ് ഞാന്‍ .

വാനപ്രസ്ഥം കുറിയ്ക്കാന്‍
വനം തേടിയിറങ്ങി
റബ്ബര്‍ക്കാടുകളില്‍
റബ്ബേ എന്ന് വിളിച്ചവനാണ് ഞാന്‍ .

പാല്‍ കുമ്പിളിന്റെ മുലരൂപം കണ്ട്
ഹാലിളകിയ വനജാക്ഷന്‍
മരങ്ങളെ പീഡിപ്പിയ്ക്കുന്നത് കണ്ട്
മരവിച്ച് നിന്നവനാണ്  ഞാന്‍ .

മര പീഡനക്കേസ്സിലെ വനജാക്ഷന്‍
മരത്തോലുകൊണ്ട് നാണം മറച്ച്
മരത്താളുകളില്‍ പ്രത്യക്ഷനാവുന്നതും
മഞ്ഞ പ്രഭയില്‍ അപ്രത്യക്ഷനാവുന്നതും കണ്ടവന്‍ ഞാന്‍ .

വനങ്ങളില്ലാത്തിടത്ത്
വാനപ്രസ്ഥം കുറിയ്ക്കാനാവുമോ ?
വാനപ്രസ്ഥം ഒഴിവാക്കാനാവുമോ ?
വനസ്ഥലി തേടി അലയട്ടെ ഞാന്‍ .

ഡോ. സി. ടി .വില്യം 

Wednesday, October 31, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

ന്നാല്‍ എന്റെ പുസ്തകം മടക്കുമ്പോഴത്തെ പ്രശ്നം അക്കാദമി പബ്ലിക്കേഷന്‍ ആപ്പീസരോ എഡിറ്ററോ , ആരാണ് വലിയവന്‍ എന്നതായിരുന്നു. ഈ വലുപ്പ ചെറുപ്പത്തെ തെളിയിച്ചു കാണിയ്ക്കാന്‍ പരേതനായ പാവം ശേഷന്‍ മാഷെയും അക്ഷരായുസ്സിന്റെ ബലത്തില്‍ മാത്രം ജീവിയ്ക്കുന്ന എന്നെയും ഉപയോഗപ്പെടുത്തുകയായിരുന്നു. പബ്ലിക്കേഷന്‍ വിഭാഗത്തിലെ ഇത്തരത്തിലൊരു ജീവനക്കാരനെ അക്കാദമി പ്രീണിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണത്രെ. ഇയാള്‍ കഴിഞ്ഞ കുറെ കാലമായി അക്കാദമിയ്ക്കെതിരെ വ്യവഹാര മൂര്‍ച്ചയിലുമാണ് . 
 
എന്റെ പുസ്തകം മടക്കുമ്പോള്‍ ഇയാളുടെ മുന്നില്‍ മൂന്നു വഴികളെ ഉണ്ടായിരുന്നുള്ളൂ .ഒന്ന് , ഇ .എം .എസ് .എന്ന വികാരത്തെ മുന്നില്‍ നിര്‍ത്തി കമ്മ്യുനിസ്ടായി അഭിനയിച്ച്  അക്കാദമിയ്ക്ക്  പ്രിയങ്കരനാവുക .രണ്ട് , അടുത്ത ഭരണ സമിതിയിലൂടെ ഈ പുസ്തകം പ്രസിദ്ധീകരിച്ച് അവര്‍ക്ക് സംപ്രീതനാവുക . മൂന്ന്‍ , സാംസ്കാരിക വകുപ്പുമന്ത്രി എം.എ.ബേബിയെയും എം. പി. വീരേന്ദ്രകുമാരിനെയും ബിംബങ്ങളാക്കി തനിയ്ക്ക് താത്പര്യമില്ലാത്ത അക്കാദമിയുടെ വടക്കന്‍ മുഖത്തെ കളങ്കപ്പെടുത്തുക. എന്റെ പുസ്തകം ഉപയോഗിച്ച് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമര്‍ത്ഥമായി പ്രയോഗിച്ച ഒറ്റുനയം പ്രസ്ഥാനത്തെയും, സ്ഥാപനത്തെയും, സാഹിത്യത്തെയും ഒരുപോലെ ഒറ്റിക്കൊടുത്തു. ഈ ഒറ്റുകാരന്റെ പോറ്റമ്മ അക്കാദമി തന്നെയോ ? അതോ തെക്കുവടക്ക് രാഷ്ട്രീയ സാങ്കേതങ്ങളൊ ?സംജ്ഞകളോ ?

ആറ് അധ്യായങ്ങളില്‍ എഴുതിത്തീര്‍ന്ന പുസ്തകത്തില്‍ നിന്ന് 'സോഷ്യലിസ്റ്റിന്റെ  രംഗപ്രവേശവും അവസാനവും'  എന്ന മൂന്നാം അദ്ധ്യായം മാത്രം പൂര്‍ണമായി വെട്ടി മാറ്റിയാണ്  പുസ്തകം മടക്കിയത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരോഹണാവരോഹണങ്ങളും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ ആഘാതപ്രത്യാഘാതവും പ്രതിപാദിയ്ക്കുന്ന ഈ അദ്ധ്യായം എം. പി. വീരേന്ദ്രകുമാരിന്റെയും, പി.ശ്രീധരന്റെയും വീക്ഷണ വൈചിത്ര്യങ്ങളാല്‍ സമ്പന്നവും സമ്പുഷ്ടവുമാണ്. 
 
അപ്പോള്‍പിന്നെ ഈ അദ്ധ്യായം മാത്രം ഒരു ഒറ്റുകാരന്റെ പിന്‍ബലത്തോടെ വെട്ടിമാറ്റാന്‍ അക്കാദമി പ്രസിഡന്റ്‌ വത്സല ടീച്ചറെ പ്രേരിപ്പിച്ചതെന്ത് ? ഇത് അക്കാദമിയിലെ സാംസ്കാരിക അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനമോ ? വെട്ടി മാറിയത് കൈപ്പത്തിയോ ? സത്യമോ ?

ഡോ.സി.ടി.വില്യം

അവസാനിച്ചു

Monday, October 29, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ?

 തിരുത്താനിടവരാതെ തല ഉയര്‍ത്തിനിന്നു എഴുതുന്നവനാണ് പത്രപ്രവര്‍ത്തകന്‍. തിരുത്തപ്പെടാതെ നട്ടെല്ലോടെ നിവര്‍ന്നുനില്‍ക്കുന്നവനാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍. യഥാര്‍ത്ഥ പത്രപ്രവര്‍ത്തനവും അതുതന്നെ.വെട്ടിത്തിരുത്തുക പത്രധര്‍മ്മമല്ല. പത്രാധിപധര്‍മ്മവുമല്ല. അവിടവിടെ ചെത്താനും മിനുക്കാനുമുള്ള അവകാശമേ പത്രാധിപര്‍ക്കുള്ളൂ. ഇതേക്കുറിച്ചൊക്കെ സവിസ്തരം പഠിച്ചെഴുതിയ വിലാസിനിയുടെ  'സ്വ .ലെ' അക്കാദമി ലൈബ്രറിയില്‍ വിശ്രമിയ്ക്കുന്നുണ്ട് . ആ പുസ്തകത്തിന്റെ നൂറാമത്തെ പുറമെങ്കിലും അക്കാദമി സെക്രട്ടറിയോ, പത്രാധിപരോ, പബ്ലിക്കേഷന്‍ ആപ്പീസരോ വായിച്ചിരുന്നെങ്കില്‍ അവര്‍ എന്റെ പുസ്തകം മടക്കില്ലായിരുന്നു. ഇനിയും എഴുത്തുകാരന്റെ കൈപ്പത്തി വെട്ടാതിരിയ്ക്കാനും പുസ്തകങ്ങള്‍ മടക്കാതിരിയ്ക്കാനുമായി ഞാന്‍ വിലാസിനിയുടെ സ്വ .ലെ യുടെ നൂറാമത്തെ പുറം ഇവിടെ ഉദ്ധരിയ്ക്കട്ടെ.

"സ്വന്തമായി നാലുവാചകമെഴുതുന്നതിനേക്കാള്‍ ഏറെ ക്ലേശകരമാണ് അന്യന്റെ ഒരു വാചകം തിരുത്തുന്നത്. സ്വന്തമായെഴുതുമ്പോള്‍ ആശയവും ആവേശവും സ്വന്തമാണ്. അവയെ ആവിഷ്കരിയ്ക്കാന്‍ വാക്കുകള്‍ തിരഞ്ഞെടുക്കുകയെ വേണ്ടൂ. മറ്റൊരാള്‍ എഴുതിയത് തിരുത്തേണ്ടിവരുമ്പോള്‍ സംഗതി കുറേക്കൂടി ദുര്‍ഘടമാണ് .ആശയവും ആവേശവും അന്യന്റെതാണ്. ഉപയോഗിയ്ക്കുന്ന വാക്കുകളും സ്വന്തമല്ല. അങ്ങിങ്ങ് ചെത്താനും ചിനക്കാനുമേ അവകാശമുള്ളൂ. കൈവിലങ്ങ് ധരിച്ച് വാള്‍പ്പയറ്റ്  നടത്തുന്നതിനു തുല്യമായ ഒരനുഭവമാണത് ." (സ്വ.ലെ .പുറം 100 )
വിലാസിനിയുടെത് പത്രപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖയായിരുന്നു. പത്രപ്രവര്‍ത്തന മേഖലയില്‍ പത്രാധിപര്‍ക്ക് കുറേക്കൂടി സ്വാതന്ത്ര്യമുണ്ട് . എന്നാല്‍ ഒരു സാഹിത്യകൃതിയില്‍ പത്രാധിപത്യം ഉറപ്പിയ്ക്കുന്നതിന് പരിധികളും പരിമിതികളും ഏറെയുണ്ട്. അതും ഒരു ജീവചരിത്ര ഗ്രന്ഥം കൂടിയാവുമ്പോള്‍ പ്രശ്നം സങ്കീര്‍ണവുമാണ്. ജീവചരിത്ര ഗ്രന്ഥമെന്നത്  ഒരു ജീവചരിത്രകാരന്റെ ഭാവനാവിലാസത്തിന്റെയോ അലങ്കാര വിന്യാസത്തിന്റെയോ സൃഷ്ടിതലമല്ല. അവിടെ ജീവചരിത്രകാരന്‍ ഒരു വ്യക്തിയുടെ ജീവിതകാലത്തിലെയ്ക്ക് കടന്നുചെന്ന് അയാളോടൊപ്പം ജീവിയ്ക്കുകയാണ്. എന്നിട്ട്, അയാള്‍ ചരിത്രത്തില്‍ വീഴ്ത്തിയ കാല്‍പാടുകളെ സത്യസന്ധമായി രേഖപ്പെടുത്തുകയാണ്. ഇവിടെയും സത്യപ്രസ്ഥാവന നടത്തുന്നത് ജീവച്ചരിത്രകാരനല്ല. മറിച്ച്, ജീവചരിത്രത്തിന് വിധേയനാവുന്ന വ്യക്തിയുടെ രക്തബന്ധുക്കളൊ, സുഹൃത്തുക്കളോ, സമകാലീനരോ ആണ്. അവര്‍ പകര്‍ന്നുതരുന്നതിന്റെ  വൈവിധ്യമാര്‍ന്ന അനുഭവ സാക്ഷ്യങ്ങളുടെയും രേഖാചിത്രങ്ങളുടെയും പ്രതിഫലനങ്ങളാണത്  . ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങളും, രേഖാചിത്രങ്ങളും, സത്യപ്രസ്ഥാവനകളുമാണ്  ഞാനെഴുതിയ പുസ്തകത്തില്‍ നിന്ന് അക്കാദമി വെട്ടി മാറ്റിയത്.

ഈ സംഭവങ്ങള്‍ക്കൊക്കെ മാപ്പുസാക്ഷികളായ അക്കാദമിയിലെ എന്റെ സുഹൃത്തുക്കളാണ് അക്കാദമി രാഷ്ട്രീയത്തിന്റെ തെക്കുവടക്ക് രാഷ്ട്രീയ സങ്കേതങ്ങളെക്കുറിച്ചും സംജ്ഞകളെക്കുറിച്ചും എനിയ്ക്ക് പറഞ്ഞുതന്നത് . അക്കാദമി സെക്രട്ടറി ഉണ്ടായതും തെക്കന്‍ നാമ നിര്‍ദേശത്തെ  തോല്‍പ്പിച്ചു വടക്കന്‍ നാമ നിര്‍ദേശം ജയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ.

ഡോ.സി.ടി.വില്യം
തുടരും  

Thursday, October 25, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

ജീവചരിത്ര രചനയുടെ സങ്കേതങ്ങളും സാംഗത്യവും  നന്നായി മനസ്സിലാക്കിയാണ്  ഞാന്‍ "ശേഷം ശേഷന്‍" എന്ന കൃതി രചിച്ചിട്ടുള്ളത് .ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയ എം.പി. വീരേന്ദ്രകുമാര്‍ കൂടാതെ കേരളത്തിലെ എഴുത്തുകാരും പ്രൊഫ .എന്‍. കെ. ശേഷന്റെ കാലത്തെ സോഷ്യലിസ്റ്റുകളും  കമ്മ്യുണിസ്ടുകളും ഈ പുസ്തകം വായിച്ചു സംശോധനം നടത്തിയതും സാക്ഷ്യപ്പെടുത്തിയതുമാണ് . അതുകൊണ്ടുതന്നെ പുസ്തകത്തിന് അക്കാദമി ആരോപിയ്ക്കുന്ന തരത്തിലുള്ള ന്യുനതകള്‍ പുന:പരിശോധിയ്ക്കെണ്ടാതായി വരും . 

വെട്ടിമാറ്റിയ ഭാഗങ്ങളെല്ലാം തന്നെ ഈ പുസ്തകത്തിന്റെ രചനയ്ക്ക് ആവശ്യമായ ആശയങ്ങളും, അനുഭവങ്ങളും, രേഖകളും, സംഭാവന ചെയ്തവരുടെ വാക്കുകളായിരുന്നു . എം. പി. വീരേന്ദ്രകുമാറും, പുതൂര്‍ ഉണ്ണികൃഷ്ണനും, പി. ശ്രീധരനും മുതല്‍ കൂട്ടിയ ഈ പുസ്തകത്തിന്റെ മൂന്നാം അധ്യായമാണ് പാടെ വെട്ടി മാറ്റിയത് . മാത്രമല്ല 'സോഷ്യലിസ്ടിന്റെ  രാഷ്ട്രീയപ്രവേശവും അവസാനവും' എന്ന തലക്കെട്ടിലുള്ള വെട്ടിമാറ്റിയ മൂന്നാം അദ്ധ്യായം ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മ പ്രധാനവുമാണ് .ഈ പുസ്തകത്തിന്റെ ആശയപരവും ശില്പപരവുമായ അസ്ഥിവാരമാണ് ഈ അദ്ധ്യായം . ഈ അധ്യായത്തെ മാറ്റിനിര്‍ത്തികൊണ്ട്  അക്കാദമിക പത്രാധിപത്യം നിര്‍ദേശിയ്ക്കും  പ്രകാരം ഈ പുസ്തകത്തെ പുതുക്കിപ്പണിയുക അസാധ്യമാണ് .ഗൌരവപൂര്‍ണമായ വായനയും, പഠനവും, ഗവേഷണവും അക്കാദമി നടത്താതെയാണ് ഈ അദ്ധ്യായം വെട്ടി മാറ്റിയിട്ടുള്ളത് . അപക്വവും അന്യായവുമായ രാഷ്ട്രീയ ഇടപടലുകള്‍ ഇവിടെ ഉണ്ടായതായി സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു . ഇത് പ്രസ്ഥാനത്തിനകത്ത് കൃത്രിമമായി രൂപപ്പെടുത്തിയെടുക്കുന്ന ആള്‍ ദൈവ കല്പനകള്‍, പ്രസ്ഥാനത്തിന്റെ തന്നെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ അട്ടിമറിയ്ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ  ശ്രമമാണെന്നും ഞാന്‍ വിശ്വസിയ്ക്കുന്നു .

ഇടതു സര്‍ക്കാരിന്റെ ചുവന്ന കുതിരകളെ പൂട്ടി തേരോട്ടം നടത്തുന്നതിനിടയില്‍ കേരള സാഹിത്യ അക്കാദമിയ്ക്ക് ഈയിടെ ഒരു അക്കാദമിക വെളിപാട് കൂടിയുണ്ടായി . ഈ രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊക്കെ വേണ്ടി ഒരു അക്കാദമിക  പത്രപ്രവര്‍ത്തനക്കളരി ഒരുക്കുക . പത്രക്കടലാസ്സും ക്യാമറയുമെല്ലാം  ഈയടുത്തകാലം മുതല്‍ ഇടതു സര്‍ക്കാരിനെ മൂന്നാറും, ലാവലിനും, മ അദനിയും, പാര്‍ട്ടി വിഭാഗീയതയുമൊക്കെയായി സ്വയരം കെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്. അവര്‍ക്കൊക്കെ പത്രപ്രവര്‍ത്തനത്തില്‍ മതിയായ സര്‍ക്കാര്‍ പരിശീലനം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിയ്ക്കുന്നതെന്ന് അഴീക്കോട് മാഷ്‌ തന്നെയായിരിയ്ക്കണം അക്കാദമിയോട്  പറഞ്ഞത് . അഴീക്കോട്  മാഷ്‌ കേരളത്തിന്റെ തലങ്ങും വിലങ്ങും വാക്കോങ്ങിയിട്ടും വാളോങ്ങിയിട്ടും കാര്യമായ ഫല സിദ്ധി ഉണ്ടായില്ല.

അങ്ങനെയാണ് കേരളത്തിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്കായ് കേരള സാഹിത്യ അക്കാദമി മൂന്ന്‍ ദിവസത്തെ 'പത്രഭാഷ' ശില്പശാല നടത്തിയത്. പത്രഭാഷയ്ക്ക് കിട്ടിയ പുതിയ രണ്ടു വാക്കുകള്‍ 'ക്നാപ്പന്‍' ,'വിമതന്‍' തുടങ്ങിയവയാണെന്ന് പ്രബന്ധാവതാരകന്റെ കണ്ടുപിടുത്തമുണ്ടായി. ഇതുകേട്ട് വേദിയിലുണ്ടായിരുന്ന അക്കാദമി സെക്രട്ടറിയും പത്രാധിപ സമിതി അംഗവും നെറ്റി ചുളിച്ച് തല ചൊറിഞ്ഞു. മാത്രമല്ല, പത്രഭാഷ മെച്ചപ്പെടുത്താന്‍ ബൈബിള്‍  വായിച്ചു പഠിയ്ക്കുന്നതും നന്നായിരിയ്ക്കുമെന്നും അവതാരകന്‍ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു .എന്നിട്ട് ശില്പശാലയുടെ മൂന്നാം നാള്‍ അക്കാദമിയുടെ പ്ലാവിന്‍ ചോട്ടില്‍ കൂടം കൂടിയ മാധ്യമ പ്രവര്‍ത്തകരോട് 'ഞാന്‍ പിഴയാളി' പ്രാര്‍ത്ഥന ചൊല്ലി കുമ്പസാരിയ്ക്കാന്‍ പറഞ്ഞു .കാരണം മാധ്യമ പ്രവര്‍ത്തകര്‍ സത്യസന്ധമല്ലാതെ എഴുതുന്നുണ്ടത്രേ. അതുകൊണ്ട് ജനങ്ങളോട് മാപ്പ് പറയാനുള്ള ബാധ്യതയുണ്ടത്രേ.ഇങ്ങനെയൊക്കെകൂടി  അവരെ ഓര്‍മിപ്പിച്ചു .ഐ എസ് ആറോ ചാരക്കേസ്സിന്റെ  പശ്ചാത്തലത്തില്‍ നിഷ്കളങ്കനായ നമ്പി നാരായണനെ അവരുടെ മുമ്പില്‍ പ്രതിഷ്ടിച്ചു .അവിടെ കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ അക്കാദമിയെ അനുസരിച്ച് നമ്പി നാരായണനെ ഉള്ളില്‍ ധ്യാനിച്ച് മാപ്പുപറഞ്ഞു .

മാപ്പ് പറച്ചിലിന്റെ  പശ്ചാത്തലത്തിലെയ്ക്ക് കാര്യങ്ങള്‍ എത്തിയ്ക്കാതെ സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തിയാല്‍ പോരെ ? പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയേണ്ടവനാണോ ? എന്നൊക്കെയുള്ള ഈ ലേഖകന്റെ അഭിപ്രായപ്രകടനം അക്കാദമിയുടെ കുമ്പസാരക്കൂട്ടിലെത്തിയില്ല. അക്കാദമി ഒരുക്കിയ കുമ്പസാരക്കൂടിനുമുന്പില്‍ മാധ്യമ കുഞ്ഞാടുകള്‍ മുട്ടുകുത്തി കുമ്പസാരിച്ചു. കുമ്പസാരത്തിനുശേഷം അക്കാദമി അവര്‍ക്ക് അപ്പവും വീഞ്ഞും കൊടുത്ത്. അവരുടെ പാപങ്ങള്‍ പൊറുത്തു. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ സിംഹ ഗര്‍ജ്ജനം കേട്ട മാധ്യമ കേരളം അങ്ങനെ കുമ്പസാരക്കൂട്ടിലെ മൃദുതേങ്ങലായി  മാറി.  
ഡോ.സി.ടി. വില്യം
തുടരും 

Monday, October 22, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ?

 ദ്യകാല സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിരക്കാരനായ എം. പി. വീരേന്ദ്രകുമാര്‍ , സോഷ്യലിസ്റ്റും എഴുത്തുകാരനുമായ പുതൂര്‍ ഉണ്ണികൃഷ്ണന്‍ , കെ.കെ,രാഹുലന്‍, സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പി.എ. വാസുദേവന്‍, ടി.എന്‍. ജയചന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പി.ശ്രീധരന്‍ , ജോയ്  ശാസ്താംപടിക്കല്‍ ,കെ. ബാലകൃഷ്ണന്‍ ,വടക്കാഞ്ചേരിയിലെ മുതിര്‍ന്ന കംമ്യുനിസ്ടുകാരായ കെ. പി. നമ്പീശന്‍ ,എ . പദ്മനാഭന്‍ ,മോയ്ടു കൂടാതെ ഒട്ടേറെ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകരും അധ്യാപകരും പകര്‍ന്നുതന്ന വാമൊഴികളും വരമൊഴികളും ഈ ജീവചരിത്രത്തെ കൂടുതല്‍ ബലപ്പെടുത്തി .

പുസ്തക പ്രസിദ്ധീകരണ കരാറിന് വിധേയമായി 2009 മാര്‍ച്ചില്‍ തന്നെ ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി അക്കാദമി സെക്രട്ടറിയ്ക്ക് കൈ മാറിയിരുന്നു . തുടര്‍ന്ന് പുസ്തകത്തിന്റെ പ്രാഥമിക പരിശോധനയും വിലയിരുത്തലും നടത്തിയ അക്കാദമി പുസ്തകം പ്രസിദ്ധീകരിയ്ക്കാന്‍ തീരുമാനിച്ചു . പ്രസിദ്ധീകരണം ത്വരിതപ്പെടുത്തുന്നതിനായി അക്കാദമിയുടെ പ്രസിദ്ധീകരണ മാതൃകയില്‍ ലിപി സംവിധാനവും പേജ് സംവിധാനവും നിര്‍വ്വഹിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് , പ്രസിദ്ധീകരണത്തിന് ഉതകും വിധത്തില്‍ പുസ്തക രൂപത്തിലുള്ള അസ്സല്‍ പകര്‍പ്പ്  ഉണ്ടാക്കിയിരുന്നു . എന്റെ മറ്റൊരു പുസ്തകപ്രകാശന വേളയില്‍ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എം . എ. ബേബി  ഈ പകര്‍പ്പ് പൊതുജന സമക്ഷം അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടിയ്ക്ക് കൈമാറുകയും ചെയ്തു . ഈ പുസ്തകം കഴിവതും വേഗം പ്രസിദ്ധീകരിയ്ക്കുമെന്ന് ശ്രീ പുരുഷന്‍ കടലുണ്ടി സദസ്സിനും മന്ത്രിയ്ക്കും ഉറപ്പു നല്ക്കുകയുമുണ്ടായി . 

പിന്നീട് വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. 'കേശവന്റെ വിലാപ'ങ്ങളുമായി അക്കാദമിയുടെ പടി ചവിട്ടിയ മുകുന്ദന്‍ എഴുതിയതുപോലെയായി കാര്യങ്ങള്‍ . 'എല്ലാം കണ്ടുനില്‍ക്കുന്ന കേശവന്റെ മനസ്സില്‍ അപ്പോഴും ഒരു സംശയം ബാക്കിനിന്ന് -യഥാര്‍ത്ഥ  ഇ.എം. എസ്സ്  തന്നെയാണോ അത് ? അല്ലെങ്കില്‍ വെള്ള കടലാസ്സില്‍ ചുവന്ന മഷിയില്‍ താന്‍ കോറിയിട്ട ഇ. എം. എസ്സോ ?' ഏതാണ്ട് ഈ സംശയം ബാക്കി നിര്‍ത്തി മുകുന്ദന്‍ അക്കാദമിയുടെ കസേര ഒഴിവാക്കുന്നു .


ഈ പുസ്തകത്തിന്റെ രചനയ്ക്ക് ആശയ ഗാംഭീര്യവും വീര്യവും പകര്‍ന്നുതന്ന എം. പി. വീരേന്ദ്രകുമാര്‍ പിന്നീട് ഈ പുസ്തകത്തിന് അവതാരിക എഴുതുമ്പോള്‍ രാഷ്ട്രീയ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന്  വീരേന്ദ്രകുമാര്‍ ഇടതുപക്ഷം ഒഴിവാക്കുന്നു . അക്കാദമി നിര്‍വ്വാഹക സമിതി പുതുക്കി പണിയുന്നു . ഏറ്റവും അവസാനം വത്സല ടീച്ചര്‍ മലയാള സാഹിത്യത്തിന്റെ പുതിയ ചോദ്യ പേപ്പറുമായി അക്കാദമി പ്രസിഡണ്ട്‌  കസേരയില്‍ വരുന്നു . ഈ സാഹചര്യത്തിലാണ് എനിയ്ക്ക് അക്കാദമിയുടെ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ നിന്ന് ഒരു മൊബൈല്‍ സന്ദേശം ലഭിയ്ക്കുന്നത്.സന്ദേശം ഇങ്ങനെ , 'താങ്കളുടെ പുസ്തകം വളരെ നന്നായിട്ടുണ്ട് . പക്ഷെ ഈ ഭരണ സമിതിയ്ക്ക് പ്രസിദ്ധീകരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട് . അടുത്ത ഭരണ സമിതി വരുന്ന മുറയ്ക്ക് നമുക്ക് പ്രസിദ്ധീകരിയ്ക്കാം .' ഈ ഭരണ സമിതിയ്ക്ക് പ്രസിദ്ധീകരിയ്ക്കാനാവാത്തതും അടുത്ത ഭരണ സമിതിയ്ക്ക് പ്രസിദ്ധീകരിയ്ക്കാവുന്നതുമായ എന്തുണ്ട് എന്റെ പുസ്തകത്തില്‍ എന്നചോദ്യത്തിന് അക്കാദമി പബ്ലിക്കേഷന്‍ ഓഫീസര്‍ എനിയ്ക്ക് ഒരു കോണ്‍ഗ്രസ്സ് ചിരി തന്നു . പിന്നീട് വെട്ടി തിരുത്തിയ സ്ക്രിപ്റ്റും അലങ്കാരത്തിനു അക്കാദമി സെക്രട്ടറി കയ്യൊപ്പ് വീഴ്ത്തിയ ഒരു കത്തും എനിയ്ക്ക് തന്നു .

ഡോ.സി.ടി.വില്യം
തുടരും

Friday, October 19, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

 കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ച് സി .ടി . വില്യം എഴുതിയ പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടിമാറ്റപ്പെട്ടത് എന്തുകൊണ്ട് ? സോഷ്യലിസ്റ്റായ ശേഷനെ സംബന്ധിച്ച് എം.പി. വീരേന്ദ്രകുമാറിന്റെ അവതാരിക ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട് ?പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥകര്‍ത്താവായ ശ്രി.സി. ടി. വില്യം 2011 ജൂലൈ 20 ന് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റെ പുനപ്രകാശനം.

പുസ്തകത്തിന്റെ മുറിച്ചുമാറ്റിയ മൂന്നാം അധ്യായത്തില്‍ നിന്ന് ചോദ്യങ്ങളൊന്നുമില്ലാതെ  ചോദ്യ പേപ്പര്‍ പുനക്രമീകരിച്ച വത്സല ടീച്ചറെ പ്രകോപിപ്പിച്ചതെന്ത് ? 1965 -1967  കാലഘട്ടത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെയും വ്യാഖ്യാനിച്ച എം .പി . വീരേന്ദ്രകുമാറോ ? സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഇ. എം. എസ്  എന്നറിയപ്പെട്ടിരുന്ന പ്രൊഫ . എന്‍ . കെ . ശേഷനെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ സാക്ഷാല്‍   ഇ . എം .എസ്സിനെയും  ഒരു  പത്രപ്രവര്‍ത്തകന്റെ കണ്ണാടിയിലൂടെ നോക്കിക്കണ്ട്‌ സത്യസന്ധമായ് വ്യാഖ്യാനിച്ച പി . ശ്രീധരനോ ? ഒരായുസ്സുമുഴുവാന്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയ്ക്കകത്തുനിന്നും  പുറത്തുനിന്നും വിമര്‍ശം കൊണ്ടും കൊടുത്തും കേരളത്തിന്റെ രാഷ്ട്രീയ മനസ്സില്‍ സ്വന്തമായൊരു  ഇടം നേടിയ ഇ . എം . എസ്സിനെ ഒരു എഴുത്തുകാരന്‍ സത്യസന്ധമായി വിലയിരുത്തിയതിനോ ? എന്നാല്‍ ഇത്തരം ചോദ്യങ്ങളൊന്നും തന്നെ ഉന്നയിയ്ക്കാനുള്ള ധൈര്യം കാണിയ്ക്കാതെ എന്തെ വത്സല ടീച്ചര്‍ പുസ്തകം മടക്കിയത് ? ഇതിന്റെയൊക്കെ ധ്വനി, മുറിച്ചുമാറ്റിയ മൂന്നാം അധ്യായത്തില്‍ ചോദ്യങ്ങളില്ല; ഉത്തരങ്ങളെ ഉള്ളൂ എന്നാണോ ? അതോ അപ്രിയ ചോദ്യങ്ങളില്‍നിന്നും  സത്യങ്ങളില്‍നിന്നുമുള്ള  ഒരു അധ്യാപികയുടെ ഒളിച്ചോട്ടമോ?

 കേരള സാഹിത്യ അക്കാദമിയുടെ അഭിനവ പ്രസിദ്ധീകരണ പദ്ധതിയായ ജീവചരിത്ര ഗ്രന്ഥ വലിയിലെയ്ക്ക് പ്രൊഫ . എന്‍ .കെ. ശേഷന്റെ 200  പേജുള്ള ജീവചരിത്രം എഴുതണമെന്ന് അക്കാദമിയുടെ നിര്‍വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ ഗ്രന്ഥ രചന ആരംഭിച്ചത് . 2008  ഏപ്രില്‍ മുതല്‍ 2009  മാര്‍ച് വരെ  ആയിരുന്നു  ഗ്രന്ഥ രചനയ്ക്ക് അനുവദിച്ചുതന്ന സമയം. ഇത് സംബന്ധിച്ച് അക്കാദമിയും ഞാനും ഒരു പ്രസിദ്ധീകരണ കരാറും ഒപ്പുവച്ചിട്ടുണ്ട് .
പ്രൊഫ .എന്‍ . കെ. ശേഷന്റെ ജീവചരിത്രത്തിന്റെ ജൈവാംശ    ത്തെക്കാള്‍   ഗരിമ അതുമായ് ബന്ധപ്പെട്ടുകിടക്കുന്ന അമ്പതുകളിലെയും അറുപതുകളിലെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ ചരിത്രത്തിനുമാണെന്നതുകൊണ്ടും  സ്വാഭാവികമായും  എന്റെ   അന്വേഷണ  - ഗവേഷണങ്ങള്‍  ആ  വഴിയെ  സഞ്ചരിച്ചു . മാത്രമല്ല  , പ്രൊഫ .എന്‍ . കെ . ശേഷന്റെ ജൈവപരവും  ധിഷണാപരവുമായ  ഭൌതിക  രേഖകള്‍  ഏറെ  ലഭ്യവുമായിരുന്നില്ല  . ഈയൊരു  സാഹചര്യത്തില്‍ വരമോഴികളെ ക്കാള്‍  വാമൊഴികളെ  ആശ്രയിക്കെണ്ടാതായും  വന്നു. അങ്ങനെ  ആദ്യ  കാല  സോഷ്യലിസ്റ്റുകളും,  കമ്മ്യുണിസ്ടുകളും,  പത്രപ്രവര്‍ത്തകരും, എഴുത്തുകാരും  ഈ ഗ്രന്ഥരചനയ്ക്ക് വാമൊഴികളുടെ ബലമായി .

ഡോ .സി . ടി. വില്യം 
തുടരും