Wednesday, October 31, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

ന്നാല്‍ എന്റെ പുസ്തകം മടക്കുമ്പോഴത്തെ പ്രശ്നം അക്കാദമി പബ്ലിക്കേഷന്‍ ആപ്പീസരോ എഡിറ്ററോ , ആരാണ് വലിയവന്‍ എന്നതായിരുന്നു. ഈ വലുപ്പ ചെറുപ്പത്തെ തെളിയിച്ചു കാണിയ്ക്കാന്‍ പരേതനായ പാവം ശേഷന്‍ മാഷെയും അക്ഷരായുസ്സിന്റെ ബലത്തില്‍ മാത്രം ജീവിയ്ക്കുന്ന എന്നെയും ഉപയോഗപ്പെടുത്തുകയായിരുന്നു. പബ്ലിക്കേഷന്‍ വിഭാഗത്തിലെ ഇത്തരത്തിലൊരു ജീവനക്കാരനെ അക്കാദമി പ്രീണിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണത്രെ. ഇയാള്‍ കഴിഞ്ഞ കുറെ കാലമായി അക്കാദമിയ്ക്കെതിരെ വ്യവഹാര മൂര്‍ച്ചയിലുമാണ് . 
 
എന്റെ പുസ്തകം മടക്കുമ്പോള്‍ ഇയാളുടെ മുന്നില്‍ മൂന്നു വഴികളെ ഉണ്ടായിരുന്നുള്ളൂ .ഒന്ന് , ഇ .എം .എസ് .എന്ന വികാരത്തെ മുന്നില്‍ നിര്‍ത്തി കമ്മ്യുനിസ്ടായി അഭിനയിച്ച്  അക്കാദമിയ്ക്ക്  പ്രിയങ്കരനാവുക .രണ്ട് , അടുത്ത ഭരണ സമിതിയിലൂടെ ഈ പുസ്തകം പ്രസിദ്ധീകരിച്ച് അവര്‍ക്ക് സംപ്രീതനാവുക . മൂന്ന്‍ , സാംസ്കാരിക വകുപ്പുമന്ത്രി എം.എ.ബേബിയെയും എം. പി. വീരേന്ദ്രകുമാരിനെയും ബിംബങ്ങളാക്കി തനിയ്ക്ക് താത്പര്യമില്ലാത്ത അക്കാദമിയുടെ വടക്കന്‍ മുഖത്തെ കളങ്കപ്പെടുത്തുക. എന്റെ പുസ്തകം ഉപയോഗിച്ച് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമര്‍ത്ഥമായി പ്രയോഗിച്ച ഒറ്റുനയം പ്രസ്ഥാനത്തെയും, സ്ഥാപനത്തെയും, സാഹിത്യത്തെയും ഒരുപോലെ ഒറ്റിക്കൊടുത്തു. ഈ ഒറ്റുകാരന്റെ പോറ്റമ്മ അക്കാദമി തന്നെയോ ? അതോ തെക്കുവടക്ക് രാഷ്ട്രീയ സാങ്കേതങ്ങളൊ ?സംജ്ഞകളോ ?

ആറ് അധ്യായങ്ങളില്‍ എഴുതിത്തീര്‍ന്ന പുസ്തകത്തില്‍ നിന്ന് 'സോഷ്യലിസ്റ്റിന്റെ  രംഗപ്രവേശവും അവസാനവും'  എന്ന മൂന്നാം അദ്ധ്യായം മാത്രം പൂര്‍ണമായി വെട്ടി മാറ്റിയാണ്  പുസ്തകം മടക്കിയത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരോഹണാവരോഹണങ്ങളും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ ആഘാതപ്രത്യാഘാതവും പ്രതിപാദിയ്ക്കുന്ന ഈ അദ്ധ്യായം എം. പി. വീരേന്ദ്രകുമാരിന്റെയും, പി.ശ്രീധരന്റെയും വീക്ഷണ വൈചിത്ര്യങ്ങളാല്‍ സമ്പന്നവും സമ്പുഷ്ടവുമാണ്. 
 
അപ്പോള്‍പിന്നെ ഈ അദ്ധ്യായം മാത്രം ഒരു ഒറ്റുകാരന്റെ പിന്‍ബലത്തോടെ വെട്ടിമാറ്റാന്‍ അക്കാദമി പ്രസിഡന്റ്‌ വത്സല ടീച്ചറെ പ്രേരിപ്പിച്ചതെന്ത് ? ഇത് അക്കാദമിയിലെ സാംസ്കാരിക അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനമോ ? വെട്ടി മാറിയത് കൈപ്പത്തിയോ ? സത്യമോ ?

ഡോ.സി.ടി.വില്യം

അവസാനിച്ചു

No comments:

Post a Comment