Wednesday, October 17, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ച് സി .ടി . വില്യം എഴുതിയ പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടിമാറ്റപ്പെട്ടത് എന്തുകൊണ്ട് ? സോഷ്യലിസ്റ്റായ ശേഷനെ സംബന്ധിച്ച് എം.പി. വീരേന്ദ്രകുമാറിന്റെ അവതാരിക ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട് ?പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥകര്‍ത്താവായ ശ്രി.സി. ടി. വില്യം 2011 ജൂലൈ 20 ന് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റെ പുനപ്രകാശനം.

" റഷ്യയിലും കിഴക്കേ യുറോപ്പിലും ചൈനയിലും ക്യുബ മുതലായ രാജ്യങ്ങളിലും മാത്രമല്ല, ഇന്ത്യയിലും ഫ്രാന്‍സിലും ഇറ്റലിയിലും പല ആഫ്രികാന്‍ രാജ്യങ്ങളിലും സാധാരണക്കാര്‍ക്കുപോലും പരിചിതമാണ് ഈ ഗ്രന്ഥനാമം. എങ്കിലും ഈ കൃതി മുഴുവന്‍ വായിച്ചിട്ടുള്ള ആളുകള്‍ ലോകം ആകെ എടുത്താലും വളരെ കുറവായിരിക്കും . മഹാഭാരതത്തെ പ്രശംസിക്കുന്നവരില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷമല്ലേ ആ ഇതിഹാസ കൃതി ആദ്യാവസാനം വായിച്ചിട്ടുള്ളൂ ...മറ്റു ഗ്രന്ഥങ്ങള്‍ക്ക്  സാധാരണ ഇല്ലാത്ത ഒരു പരിവേഷം മാര്‍ക്സിന്റെ മൂലധനത്തിനുണ്ട് . മറ്റു തത്വചിന്തകര്‍ ജീവിതം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചപ്പോള്‍ മാര്‍ക്സ് അതിനെ വിപ്ലവകരമായി മാറ്റാന്‍ ശ്രമിച്ചു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത . കേവലം ഒരു ഗ്രന്ഥം മാത്രമല്ല മൂലധനം ...മാര്‍ക്സിസ്റ്റുകള്‍ പോലും വായിക്കേണ്ട ഒരു ഗ്രന്ഥമാണ് മൂലധനം ." അയ്യപ്പ പണിക്കര്‍

 " ശാസ്ത്രീയമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുവാന്‍ ഞാന്‍ ഒരുക്കമാണ് . 'പൊതുജനാഭിപ്രായം' എന്ന് പറയപ്പെടുന്നതിന്റെ ആനുകൂല്യത്തിനുവേണ്ടി ഞാന്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല . ജനങ്ങള്‍ എന്തെങ്കിലും പറയട്ടെ . നിങ്ങളുടെ സ്വന്തം വഴിയെ അനുസരിയ്ക്കുക എന്നുല്ലതായിരിക്കും മേലിലും എനിക്ക് മാര്‍ഗ്ഗ ദര്‍ശകം." കാള്‍ മാര്‍ക്സ് . 

ഡി .സി . ബുക്സ് പ്രസിദ്ധം ചെയ്ത കാള്‍ മാര്‍ക്സിന്റെ മൂലധനം എന്ന പുസ്തകത്തിന് അയ്യപ്പ പണിക്കര്‍ എഴുതിയ ആമുഖത്തിലെയും മൂലധനത്തിന്റെ ഒന്നാമത്തെ ജര്‍മന്‍ പതിപ്പിന് കാള്‍ മാര്‍ക്സ് എഴുതിയ മുഖവുരയുടെയും അവസാന ഭാഗത്തുനിന്നെടുത്ത ഉദ്ധരണികളുമാണ് മേല്‍ കുറിച്ചിട്ടുള്ളത് .

 മേല്‍ കുറിമാനത്തില്‍ നിന്ന് അയ്യപ്പപണിക്കരുടെ ധിഷണാവ്യായാമം  ഉറപ്പിച്ചെടുക്കുന്നത്  രണ്ടു കാര്യങ്ങളാണ്. ഒന്ന്, മാര്‍ക്സിസത്തെ പ്രശംസിയ്ക്കുന്ന ഒരു ന്യുനപക്ഷം മാത്രമേ മാര്‍ക്സിസം ആദ്യാവസാനം വായിച്ചിട്ടുള്ളൂ. രണ്ട്, വായനയുടെ പൂര്‍ണ ബിംബങ്ങളെന്ന് വിശേഷിയ്ക്കപ്പെടുന്ന മാര്‍ക്സിസ്റ്റുകള്‍ പോലും വായിക്കേണ്ട ഗ്രന്ഥമാണ് മൂലധനം.

കാള്‍ മാര്‍ക്സിന്റെ ചരിത്രഫലകമായ മുഖവുരയും നമുക്ക് നേരെ പ്രതിബിംബിയ്ക്കുന്നതും രണ്ട് തത്വദര്‍ശനങ്ങളാണ് . ഒന്ന്, ശാസ്ത്രീയമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുവാന്‍ ഒരുങ്ങുക .രണ്ട്, 'പൊതുജനാഭിപ്രായം' എന്ന് പറയപ്പെടുന്ന ആനുകൂല്യത്തിനെതിരെ നിങ്ങളുടെ സ്വന്തം വഴിയെ അനുസരിയ്ക്കുക. 

മലയാള സാഹിത്യത്തിനു ദാര്‍ശനികമായ മാനങ്ങള്‍ നല്‍കിയ അയ്യപ്പ പണിക്കരുടെ ആമുഖ ദര്‍ശനത്തിനും ലോക തത്വചിന്തയുടെ അജയ്യനായ ദാര്‍ശനികന്‍ കാള്‍ മാര്‍ക്സിന്റെ മുഖവുരയ്ക്കും ശേഷം കേരള സാഹിത്യ അക്കാദമിയുടെ രാഷ്ട്രീയ കസേരയിലിരുന്ന്ക്ലാസ്സെടുക്കുന്ന വത്സല ടീച്ചറുടെ 'പുസ്തകങ്ങളുടെ സെന്‍സര്‍ ഷിപ്‌ ' എന്ന ഒന്നാം പാറത്തിലേക്ക്  വരുമ്പോള്‍ അയ്യപ്പ പണിക്കരുടെ ആമുഖവും കാള്‍ മാര്‍ക്സിന്റെ മുഖവുരയും നാണക്കേടിന്റെ അമാവാസിയില്‍ അഭയം പ്രാപിയ്ക്കുന്നത് കാണാം.

ഈ പരിസരത്തുനിന്നു നോക്കുമ്പോള്‍ മാത്രമാണ്  കേരള സാഹിത്യഅക്കാദമി പ്രഖ്യാപിച്ച സാംസ്കാരിക അടിയന്തിരാവസ്ഥയുടെ ഗൌരവവും അപഹാസ്യതയും നമുക്ക് ബോധ്യമാവുകയുള്ളൂ. ഈയൊരു അടിയന്തിരാവസ്തയിലൂടെ വത്സല ടീച്ചര്‍ ജയിലിലടച്ചത് അക്കാദമിയുടെ തന്നെ പത്രാധിപ സമിതി അംഗവും, സാംസ്കാരിക സംഘ അംഗവും, നിര്‍വാഹക സംഘ അംഗവും സര്‍വോപരി സാഹിത്യ അക്കാദമിയ്ക്കും മറ്റ് സാംസ്കാരിക അക്കാദമികള്‍ക്കും സര്‍ക്കാര്‍ സഹായം കാര്യമായി  ഉറപ്പുവരുത്തിയ കേരളത്തിന്റെ  ധനകാര്യമന്ത്രി കൂടിയായ പ്രൊഫ.എന്‍.കെ. ശേഷന്റെ പരേതാത്മാവിനെയാണ്.പരേതന്റെ ജീവചരിത്രത്തിന്റെ മൂന്നാം അദ്ധ്യായം വെട്ടി മാറ്റിക്കൊണ്ടാണ് വത്സല ടീച്ചര്‍  'പുസ്തകങ്ങളുടെ സെന്‍സര്‍ഷിപ്‌ ' എന്ന മലയാള സാഹിത്യം ചോദ്യ പേപ്പര്‍ പുന ക്രമീകരിച്ചത് .

 ഡോ.സി. ടി. വില്യം
തുടരും

No comments:

Post a Comment