Sunday, February 2, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-രണ്ട്


പ്രതികരിക്കാന്‍ ഇനിയും നമ്മള്‍ താമസിച്ചുകൂടാ

സ്വരാജ് എന്ന സംജ്ഞയ്ക്ക് മാനവരാശിയുടെ ചരിത്രത്തോളം തന്നെ പഴക്ക മുണ്ടാവണം. മനുഷ്യസമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വ്യക്തി എന്ന ഘടകം മുതല്‍ ആഗോള മനുഷ്യസമൂഹം എന്ന ഉച്ചസ്ഥായിയിലുള്ള ഘടകം വരെ സ്വരാജ് എന്ന വിചാര-വികാരങ്ങളിലേക്ക് പരിണമിക്കുന്നതുകാണാം. എങ്കിലും സ്വരാജ് എന്നതിന്റെ ഭൌതികവും ആധ്യാത്മികവുമായ അഗാത തലങ്ങളെ സ്പര്‍ശിച്ചത് മഹാത്മാഗാന്ധി തന്നെയാണ്.

മഹാത്മാഗാന്ധിയുടെ സ്വരാജ് എന്ന ആധ്യാത്മിക സിദ്ധാന്തത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് പറയാം. സ്വരാജിനെക്കുറിച്ച് മഹാത്മാഗാന്ധി ഇങ്ങനെ എഴുതി:-

സ്വരാജ് വേദശുദ്ധിയുള്ള ഒരു വിശുദ്ധ പദമാണ്. അത് മരണത്തെ ഭയക്കുന്നില്ല. സ്വരാജ് എന്നത് കേവല സ്വാതന്ത്ര്യമല്ല. സ്വയം ഭരണാധികാരവും നിയന്ത്രണാ ധികാരവും ഉള്ള ഇടങ്ങളിലാണ് സ്വരാജ് ഉണ്ടാവുക. അത് ഏറ്റവും നിസ്സാര ന്റെയും പാവപ്പെട്ടവന്റെയും അവകാശമാണ്. സ്വരാജിലെ ജനത, ഇംഗ്ലീഷുകാരെ ന്നല്ല, ആരുടെ നുകത്തിന്നും കീഴില്‍ നിന്നുകൂടാ. മന്ത്രിമാരായാലും നിയമ സാമാജികന്മാരായാലും; അവര്‍ ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനി യായാലും മറ്റേത് സമുദായാംഗമായാലും സമത്വപൂര്‍ണമായ നീതി നടപ്പാക്കുന്ന വരാവണം. സ്വരാജ്, എതിരാളികളുടെപോലും ആശയങ്ങളെ സ്വീകരിക്കാ നാവില്ലെങ്കിലും ബഹുമാനിക്കണം. സ്വരാജ് ദൈവത്തിനുപോലും തരാനാവില്ല. അത് നാം സ്വയം സമ്പാദിക്കേണ്ടതാണ്.

ഗോഡ്സെ പൊട്ടിച്ച ഒരു വെടിയൊച്ചയില്‍ മഹാത്മാവിന്റെ സ്വരാജ് അസ്തമിക്കുക യായിരുന്നു. പിന്നീട് എപ്പോഴൊക്കെ മഹാത്മാവിന്റെ സ്വരാജ് ഉദയം കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അഭിനവ ഗോഡ്സെമാര്‍ വെടി പൊട്ടിച്ചുകൊണ്ടെ യിരുന്നു. സ്വരാജ് ചിറകൊടിഞ്ഞ് വീണുകൊണ്ടുമിരുന്നു.

ആറര പതിറ്റാണ്ടിനുശേഷം ഇന്നിപ്പോള്‍ സ്വരാജ് ഒരിക്കല്‍ക്കൂടി നെഞ്ചു യര്‍ത്തി ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. അരവിന്ദ് കെജ്രിവാള്‍ എന്നൊരു സാധാരണ മനുഷ്യനാണ് മഹാത്മാവിന്റെ സ്വരാജിനെ ഇന്ത്യയുടെ പൊതു സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്‌. മതജ്വരത്തിന്റെ ഗോഡ്സെ മാര്‍ക്ക് പകരം ഇന്ന്‍ അഴിമതിജ്വരം ബാധിച്ച ഗോഡ്സെമാര്‍ അവരവരുടെ തോക്കുകളുടെ കാഞ്ചിയില്‍ തൊട്ടുനില്‍ക്കുന്നു. പക്ഷേ പഴയ ഗോഡ്സെയുടെ കരുത്തില്ല ഇവര്‍ക്ക് ആ കാഞ്ചി വലിക്കാന്‍. കാരണം പുതിയ സ്വരാജിനെ വെടിവച്ചുവീഴ്താന്‍ ഒരുപക്ഷേ ഈ ഗോഡ്സെമാരുടെ തോക്കുകള്‍ക്ക് ശേഷിയു ണ്ടാവില്ല.

അരവിന്ദ് കെജ്രിവാളിന്റെ സ്വരാജ് പുതിയ സ്വരാജല്ല. നാം മറന്നുപോയ മഹാത്മാവിന്റെ പഴയ സ്വരാജാണ്. നാം ഓര്‍ക്കാന്‍ നിര്‍ബന്ധിതമായ സ്വരാജാണത്. കഴിഞ്ഞ ആറര പതിറ്റാണ്ടായി നമ്മളില്‍ ഉറങ്ങിക്കിടന്ന സ്വരാജാണത്. അത് സാധാരണക്കാരന്റെ സ്വരാജാണത്. പാവപ്പെട്ടവന്റെ സ്വരാജാണത്. ഇന്ത്യയിലെ ആം ആദ്മിയുടെ സ്വരാജാണത്.

ഞാന്‍ ഈ കുറിപ്പെഴുതുന്നത് കാര്‍ഷിക സര്‍വ്വകലാശാലയുടെ അസ്ഥിക്കഷണ ങ്ങളില്‍ ഇരുന്നുകൊണ്ടാണ്. ഒരുകാലത്ത് ഹരിതാഭമായ കാര്‍ഷിക സര്‍വ്വകലാ ശാല ഇന്ന് വെറും അസ്ഥിക്കൂടമായിരിക്കുന്നു. കേരളത്തിലെ ആം ആദ്മിയുടെ പ്രതീക്ഷയും പ്രത്യാശയുമായ ഈ സര്‍വ്വകലാശാലയുടെ പഴയ സമൃദ്ധിയും ഹരിതാഭമായ ആ കാലാവസ്ഥയും ഇന്നെവിടെപ്പോയി. അരവിന്ദ് കെജ്രി വാളിന്റെ സ്വരാജില്‍ ഞാന്‍ ഉത്തരങ്ങള്‍ കാണുന്നുണ്ട്. ചോദ്യങ്ങളുണ്ടെങ്കിലും ഉത്തരങ്ങളാണ് ഇതില്‍ കൂടുതലും. അരവിന്ദ് കെജ്രിവാള്‍ എഴുതുന്നതിങ്ങനെ:-

ചെറുകിട ഭൂവുടമകളുടെയും കര്‍ഷകരുടെയും വികസനത്തിന്റെ പേരുപറഞ്ഞ് സമ്മര്‍ദ്ദത്തില്‍പ്പെടുത്തി അവരുടെ ഭൂമി തുച്ഛമായ വിലക്ക് അടിച്ചെടുക്കുന്നു. പിന്നീട് ഇതേ സ്ഥലം ഭീമമായ തുകക്ക് ഈ കമ്പനികള്‍ മറിച്ചുവില്‍ക്കുന്നു. നമ്മുടെ പ്രകൃതി സമ്പത്തും ധനവുമെല്ലാം രാഷ്ട്രീയക്കാരുടെയും അധികാര വര്‍ഗ്ഗങ്ങളുടെയും കൈകളില്‍ സുരക്ഷിതമല്ലാതായിരിക്കുന്നു. ഉടനെ എന്തെ ങ്കിലും ചെയ്തില്ലെങ്കില്‍ അവരെല്ലാം വിറ്റുതുലക്കും. സാധിച്ചാല്‍ നമ്മുടെ രാജ്യം വരെ വില്‍ക്കപ്പെടും.
കഴിഞ്ഞ അറുപതു വര്‍ഷക്കാലമായി നാം എല്ലാ പാര്‍ട്ടിയേയും നേതാക്കളേയും പരീക്ഷിച്ചുനോക്കി. പക്ഷേ നമ്മുടെ രാജ്യത്തിന്റെ അവസ്ഥക്ക് കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. നിങ്ങള്‍ ഓരോ തവണ പാര്‍ട്ടിയേയോ നേതാക്കളെ യോ മാറി തെരഞ്ഞെടുത്താലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നമ്മള്‍ കൂടുതലായി മറ്റെന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

പൌരന്മാരാണ് ജനാധിപത്യത്തിന്റെ അധിപര്‍ .

സമയം വളരെ കുറച്ചേയുള്ളൂ. നമ്മുടെ രാജ്യത്തെ സമ്പത്തും അധികാരവു മെല്ലാം വളരെ വേഗത്തിലാണ് വിദേശ രാജ്യങ്ങള്‍ക്കും കുത്തക കമ്പനി കള്‍ക്കും വിറ്റുകൊണ്ടിരിക്കുന്നത്‌. പ്രതികരിക്കാന്‍ ഇനിയും നമ്മള്‍ താമസിച്ചു കൂടാ.

അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം

No comments:

Post a Comment